Tuesday, May 27, 2014

Widgets

കുട്ടി കടത്ത്(ഓര്‍മ )


2008-ലെ ഒരു ദീപാവലി അവധിക്കാലത്ത് മുംബൈയില്‍ നിന്ന് നേത്രാവതിയില്‍ നാട്ടിലേയ്ക്കു യാത്ര ചെയ്യുകയായിരുന്നു.
ട്രയിനില്‍ ഒരു കുട്ടിയുടെ കരച്ചില്‍ ഞങള്‍ കയറിയതു മുതല്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ആരുടേയും ആശ്വാസവാക്കുകള്‍ കേള്‍ക്കുന്നുമില്ല. എന്തോ കുഴപ്പം ഉണ്ടെന്നു തോന്നിയപ്പോള്‍ ഞാന്‍ കരച്ചിലിന്റെ ഉടമയെ അന്വേഷിച്ച് ചെന്നു.പതോ പതിനൊന്നോ വയസ്സുള്ള ഒരു കുട്ടിയായിരുന്നു അവള്‍. ഒരു വിളറിയ കുട്ടി, കൂടെ ഒരു തടിച്ചു കൊഴുത്ത സ്ത്രീയും. ആ സ്ത്രീ ചെവി കേള്‍ക്കാത്തവളെ പോലെ ഇരിക്കുന്നുണ്ട്. എന്റെ ചോദ്യത്തിനൊന്നു ഉത്തരം കിട്ടിയില്ല, എന്റെ സഹായത്തിനു ഒന്നു രണ്ടു യാത്രക്കാര്‍ എത്തി.സം സാരിക്കാന്‍ കഴിവില്ലാത്തവളാണു താന്‍ എന്നു ആ സ്ത്രീ ആംഗ്യഭാഷയില്‍ അവതരിപ്പിച്ചു. അത് വിശ്വസിക്കാന്‍ തോന്നിയില്ല. ഞങള്‍ കുട്ടിയെ ഞങളുടെ അടുത്തേക്കു കൊണ്ടുവന്നു. അവള്‍ വയറു വേദന കൊണ്ടും പേടി കൊണ്ടുമാണു കരയുന്നത് എന്ന് പറഞു.അവളുടെ പിതാവു ആന്റിയുടെ പറഞയച്ചതാണു എന്നവള്‍ പറഞു. ആന്റിയെ അവള്‍ ആദ്യമായി കാണുന്നത് റയില്‍വെ സ്റ്റേഷനില്‍ വച്ചും.
അവളുടെ കുടുംബത്തിന്റെ അവസ്ഥ അവള്‍ പറഞു തന്നു. ഇനിയും കുട്ടികള്‍ ഈ ട്രയിനില്‍ ഉണ്ടെന്നും അവളില്‍ നിന്ന് മനസ്സിലാക്കിയപ്പോള്‍ ഞങള്‍ ടി.സി. യെ വിവരം അറിയിച്ചു.
ഇതിനിടെ യാത്രക്കാര്‍ രണ്ടു ചേരികളിലായി. ഒരു മത വിഭാഗത്തിന്റെ ചുമലില്‍ കുറ്റം ചുമത്തുകയും ചെയ്തു. ഒരു ഭീകരാവസ്ഥയ്ക്കു സാക്ഷിയായി. മഡ്ഗാവു എന്ന് സറ്റേഷനില്‍ വച്ചു കുട്ടിയേയും സ്ത്രീയേയും പോലീസിനു കൈമാറി, സ്ത്രീ ബധിരയും ഊമയും അല്ല എന്നു അപ്പോള്‍ മനസ്സ്സിലായി.അന്നത്തെ ആ കുട്ടികള്‍ രക്ഷ പെട്ടിരിക്കുമെന്ന് കരുതുന്നു. വല്ലപ്പോഴും ആ മുഖം ഓര്‍മയിലെത്താറുണ്ട്. ഈ അടുത്ത് നടന്ന സംഭവം അവളെ വീണ്ടും ഓര്‍മിപ്പിച്ചു.ഒരു രക്ഷിതാവിനും സ്വന്തം മക്കളെ വിറ്റ് ജീവിക്കേണ്ടി വരാത്ത തരത്തിലെ ഉയര്‍ച്ച നമ്മുടെ നാടിനുണ്ടാവട്ടെ....

No comments:

Post a Comment