anya
Friday, July 21, 2023
കലാപം
Monday, March 20, 2023
Thursday, March 9, 2023
വനിതാ ദിനം - 23@52
Thursday, April 29, 2021
കൊറോണ മരുന്ന്
കൊറോണ മരുന്ന് -----------------------
ഇന്നത്തെ വിഷയം കിട്ടാൻ ചാരുവിന് ബുദ്ധിമുട്ട് ഉണ്ടായില്ല. എങ്ങോട്ട് തിരിഞ്ഞാലും കൊറോണ വിശേഷം. എന്നാൽ പിന്നെ താമസിക്കണ്ട എന്ന് ചാരുവിൻ്റെ മീഡിയ സഹായി. തലേന്ന് തന്നെ ഒരുക്കി വച്ചിരുന്ന വസ്ത്രങ്ങളിൽ ചാരു ക്യാമറയ്ക്ക്ക്ക് മുന്നിലെത്തി. വിഷയം ശോകമായതിനാലും തമാശകളിൽ തുടങ്ങാൻ സാധിക്കാത്തതിനാലും ഒരല്പം ഗൗരവത്തോടെ തന്നെ തുടങ്ങി.----- "കൂട്ടുകാരെ, കൊറോണയ്ക്കുള്ള മരുന്ന് പലതും നിങ്ങൾ പരീക്ഷിച്ചു കാണും. ഞാനും അങ്ങനെ തന്നെ. പച്ച മുളക് തൊട്ട് പച്ച ഇറച്ചി വരെ ചവച്ചരച്ച് തിന്നാൻ പറയുന്നത് അനുസരിച്ച് മടുത്ത നാം ഇനി എന്ത് ചെയ്യും? മുഖാവരണം, സാമൂഹിക അകൽച്ച, എന്നിവ കാറ്റിൽ പറത്തി കൊണ്ട് നടക്കുന്നത് എതിരാളിയ്ക്ക് പിടി മുറുക്കാൻ സഹായകമായി എന്ന സത്യം കണ്ടില്ല എന്ന് നടിക്കാൻ പറ്റില്ല. ഭക്ത സംഘങ്ങൾ പ്രാർഥന കൊണ്ട് നടക്കുന്നുണ്ടെങ്കിലും വാക്സിൻ വേണം എന്ന് പറയുന്ന നല്ല കാഴ്ചകൾ ഭാവിയിലേയ്ക്ക് ഗുണം ചെയ്യും. നാട് ശവ പറമ്പാവുന്ന കാഴ്ചകൾ കണ്ടില്ല എന്ന് നടിക്കരുത്. ചിതയിലെ തീ വെളിച്ചമല്ല എന്ന തിരിച്ചറിവ് നല്ലതായിരിക്കും. സഹോദരരുടെ കണ്ണീർ കാണാതിരിക്കുകയും ചെയ്യരുത്. പാട്ടും ഡാൻസും എല്ലാം മനസ്സിന് സന്തോഷം നൽകുന്നതിനൊപ്പം യാഥാർത്ഥ്യത്തിൽ നിന്ന് ഒളിച്ചോടാനും സഹായിക്കുന്നു. ഒരു പരിധി വരെ ഭക്തിയും ചെയ്യുന്നത് അത് തന്നെ. ജനനവും മരണവും അനിവാര്യമായ ഒന്ന് തന്നെ. എങ്കിലും മരണം ദുഃഖകരം . ജീവിക്കാനുള്ള ആഗ്രഹം എല്ലാവരിലും ഉണ്ടെങ്കിലും, ആഗ്രഹം ഒന്ന് കൊണ്ട് മാത്രം നമുക്ക് മുന്നോട്ട് പോകാനാവില്ല. പരസ്പര സഹായം അത്യാവശ്യമുള്ള ഈ സമയത്ത് 'ഞാൻ- നീ' എന്നീ വേർതിരിവ് തുടച്ചു നീക്കാൻ ശ്രമിക്കാം. ജീവനെ മുന്നോട്ട് കൊണ്ടു പോകാൻ സഹായിക്കാം. ആഘോഷങ്ങൾ , കൂടെയുള്ളവരുടെ കരച്ചിൽ കേൾക്കാതിരിക്കാനുള്ള മറ ആവതിരിക്കട്ടെ. പ്രാണ വായു കിട്ടാനും കൊടുക്കാനും ഇല്ലാത്ത ഈ സമയത്ത് കുറ്റപെടുത്തലുകൾ കൊണ്ടും അധികാര ദുർവിനിയോഗം കൊണ്ടും പരസ്പരം തോൽപ്പിക്കാതിരിക്കാം. ഒന്നാമനാവാനും വിജയം കൊയ്യാനുമുള്ള സൂത്രങ്ങളും, സമ്പത്ത് എത്തിക്കാനുള്ള യന്ത്രങ്ങളും സൂക്തങ്ങളും, ദൈവ സംരക്ഷണത്തിനുള്ള മന്ത്രങ്ങളും തന്ത്രങ്ങളും സഹായത്തിന് എത്തുന്നുണ്ടോ? ഉണ്ടെങ്കിൽ നമ്മുടെ അവസ്ഥ ഇത്രയും മോശമാകില്ലായിരുന്നു സഹോദരർ പ്രാണ വായുവിന് വേണ്ടി പിടയുന്നതും കത്തിയെരിയുന്നതും കണ്ടില്ല എന്ന് നടിക്കാനും മനസ്സിന് സുഖം തോന്നുന്ന കാഴ്ചകൾ കാണാനും കേൾക്കാനും പറയുന്നത് അപകടകരമായ ഒരു നീക്കമാണ്. മന്ത്രതന്ത്രങ്ങൾ ചൊല്ലി രക്ഷപ്പെടുന്നവർ ഉണ്ടെന്ന് തോന്നുന്നില്ല. എല്ലാ വിഭാഗവും കൊറോണ കുടക്കീഴിൽ വരുന്നുണ്ട്. നാം സ്വീകരിക്കുന്ന ഉപദേശം ശാസ്ത്രീയ അടിസ്ഥാനം ഉള്ളാതാവണം എന്നു ഉറപ്പ് വരുത്തുക." --- ചാരു മതിയാക്കി. , എണ്ണിയാൽ ഒടുങ്ങാത്ത സ്വർഗ്ഗീയ ദൈവങ്ങളും ആൾ ദൈവങ്ങളും ഉള്ള നാട്ടിൽ എന്തു പറയാൻ? Like, comment, subscribe, follow എന്നീ വാക്കുകൾ പറഞ്ഞില്ല. -----------------------------
Saturday, January 23, 2021
അടുക്കളയിലെ കനലും തീയും
Thursday, November 12, 2020
വിശുദ്ധർ
ആമിയും അമ്മുവും എന്നത്തേയും പോലെ ഇന്നും കോഴിയങ്കം തുടങ്ങി. ബൈബിളിലെ മാർത്ത മറിയം പോലെ രണ്ടു പേരും ഒരുമിച്ചും അതേ സമയം ഒറ്റയ്ക്കും ആണ് ഈ സഹോദരിമാർ. പെൺകുട്ടികൾക്ക് തലമുറയായി ചാർത്തി കൊടുത്തിട്ടുള്ളതും ഈ കാലങ്ങളിൽ പൊടി തട്ടി മിനുക്കി കിരീടം വച്ചു കൊടുത്തിട്ടുള്ളതുമായ ' അരുതുകൾ ' പൂർണ്ണ മനസ്സോടെ സ്വീകരിക്കാൻ ഇഷ്ടപ്പെടുന്ന അമ്മു, ചില ' വിശുദ്ധ ' രുടെ അഭിപ്രായത്തോട് യോജിച്ചു കറി കലത്തിലെ കഷണങ്ങൾ എടുത്തു തെങ്ങിൻ ചുവട്ടിൽ ഇട്ടു, ചാറ് കൂട്ടി ഭക്ഷണം കഴിച്ച് തുടങ്ങി. ആമിയക്ക് ഇത്തരം 'വിശുദ്ധ ' പ്രവർത്തനങ്ങളിൽ താത്പര്യം ഉണ്ടായിരുന്നില്ല എന്നതായിരുന്നു ഇന്നത്തെ കാരണം. മനസ്സിന് ഇഷ്ടമുള്ളത് പോലെ ചരിക്കാനും ചിരിക്കാനും ആമിയ്ക്ക് കഴിയും. അത് നോക്കി അമ്മു ഒന്നു കൂടെ ചുരുണ്ട് കൂടും. തല മുതൽ പെരുവിരൽ വരെ മറച്ച് ഒരു ആൺ തരിക്ക് പോലും ഒരു പോറലും വരുത്താതിരിക്കാൻ അമ്മു ശ്രമിക്കുന്നു. ആമിയാകട്ടെ നേരെ തിരിച്ചും . ഒരു സ്‌കൂൾ കാലം മുഴുവൻ തന്നെ വേട്ടയാടിയിരുന്ന ഭയത്തിനു കാരണക്കാരനായവനുടെ വർഗ്ഗത്തിനു ഒരല്പം പോറൽ ഏറ്റാലും കുഴപ്പമില്ല എന്ന് കരുതുന്നവളും. സഹനത്തിനു മാത്രം കിട്ടുന്ന വാഴ്ത്തു ഒരു തട്ടിപ്പാണെന്നും അത് ചിലരുടെ സുഖത്തിനും സൗകര്യത്തിനും വേണ്ടിയാണെന്ന് പലവുരു പറഞ്ഞും തെളിവു സഹിതം കാണിച്ചു കൊടുത്തിട്ടും തന്റെ അമ്മു ' വിശുദ്ധ ' പട്ടത്തിനുള്ള തയ്യാറെടുപ്പിലാണ്. കുടുംബത്തിലെ ചില സ്ത്രീ രത്‌നങ്ങൾ കൈമാറി തന്ന സഹനം ആമി വേണ്ട എന്ന് വച്ചപ്പോൾ അമ്മു കൈ നീട്ടി സ്വീകരിച്ചു , കുറ്റപ്പെടുത്താനാവില്ല . സഹനത്തിന്റെ കൂരിരുട്ടിൽ സുരക്ഷിതം എന്ന് കരുതിയ അവൾ അപൂർവ്വമായി ഒരു ചെറു തിരി കത്തിക്കാൻ ശ്രമിക്കാറുണ്ട്, സഹന സഖാക്കൾ അത് കെടുത്തി കളയുംവരെയുള്ളു ആ വെളിച്ചത്തിന്റെ ആയുസ്സ്. തന്റെ കൂട്ടായ്മയിലേക്ക് ചേക്കേറാൻ ആമിയെയും നിർബന്ധിക്കാറുണ്ട് , പക്ഷെ അത് ഒരു പാട് തീപ്പൊരിയ്ക്കും പൊള്ളലിനും കാരണമാകുകയും ചെയ്യുന്നതിനാൽ ഇപ്പോൾ അമ്മു അത്തരം സാഹസത്തിനു മുതിരാറില്ല. തനിക്ക് വളരെ ഇഷ്ടപെട്ട ഒരു വിഭവം തെങ്ങിൻ ചുവട്ടിൽ കണ്ടപ്പോൾ ആമിയ്ക്ക് സഹിച്ചില്ല. ഇന്നത്തെ അങ്കത്തിനൊടുവിൽ ആമിയും അമ്മുവും ഒരു സഹന സഖാവിന്റെ വീട്ടിൽ എത്തി. വീട്ടിലെ പുരുഷന് സഹനത്തിന്റെ പ്രവൃത്തി പരിചയത്തിനു അവസരം കൊടുക്കുകയായിരുന്ന സഖാവിനെ കണ്ടു തിരിഞ്ഞോടിയ അമ്മുവിന്റെ സഹനത്തിൽ മാഞ്ഞു പോയ ചിരിയെ തിരിച്ചു പിടിക്കാൻ സഹായിച്ചു ആമി.
================
Saturday, September 5, 2020
സമ്മാന പൊതികൾ
സമ്മാന പൊതികൾ
============
ഇന്ന് സ്കൂളിലെ ആദ്യ ദിവസമായിരുന്നു, സമയത്തിന മുൻപേ എത്താൻ കഴിഞ്ഞു. രാവിലത്തെ കുട്ടികൾ തിരിച്ചു പോകാൻ ഒരുങ്ങുന്നു. അടുത്ത ബാച്ചുകാർ വരുന്നു. ആകെ തിക്കും തിരക്കും, മാതാ പിതാക്കളും കുട്ടികളും അധ്യാപകരും ആയമാരും പോരാത്തതിന് വാഹനങ്ങളും. വളരെ മുൻപേ അറിയാവുന്ന ഒരു സ്ഥലത്ത് എത്തിപെട്ട പ്രതീതിയായിരുന്നു. ഇനിയും ഏകദേശം അരമണിക്കൂർ കഴിയും തന്റെ ജോലി തുടങ്ങാൻ,. അതിനാൽ പ്രധനാധ്യപികയുടെനിർദ്ദേശമനുസരിച്ച് കാത്തിരുന്നു. അകത്തേയ്ക്ക് വരുന്നവരും പുറത്തേയ്ക്ക് പോകുന്നവരും പുതിയ ഒരു വസ്തുവിനെ കണ്ടതിന്റെ സന്തോഷം കാണിക്കുന്നുണ്ടായിരുന്നു. അതിൽ ചില കുട്ടികൾ ധൃതപിടിച്ച് വന്നു ഒന്ന് തൊട്ടു നോക്കുകയും ചെയ്തു, ആയമാരുടെ കണ്ണ് വെട്ടിച്ചാണ് പലരും തൊട്ട് നോക്കാൻ എത്തിയത്. തനിക്ക് കുറച്ചു സങ്കടം വന്നു തുടങ്ങി, ആ കുട്ടികൾക്ക് അവരുടെ പരിമിതികൾ അറിയില്ലായിരുന്നു. അത് അവരുടെ സന്തോഷത്തിന് കാരണമായി. ഏറ്റവും ഒടുവിൽ എത്തിയവൻ(അവളാണ് എന്ന് കുറച്ചു ദിവസം കഴിഞ്ഞ് മനസ്സിലായി) മറ്റുള്ളവരെ പോലെ തൊട്ട് നോക്കി ചിരിച്ചു, പിന്നീട് തല മുതൽ തലോടുകയും പിന്നിട് അവന്റെ രണ്ടു കയ്യും എന്റെ തലയിൽ വച്ചു (അനുഗ്രഹമായിരിക്കാം)എന്നിട്ട് ബാഗും എടുത്ത് ഒരോട്ടം, മുറിയുടെ പുറത്തേക്ക് കടക്കുന്നതിന് മുൻപേ അന്ധാളിച്ചിരിക്കുന്ന തന്നെ നോക്കി ചിരിക്കാൻ മറന്നില്ല. തുടക്കത്തിലെ പറഞ്ഞിരുന്നു, ശാന്ത പ്രകൃതക്കാർ കുറവാണ് എന്ന്, അതിനാൽ തന്റെ അന്ധാളിപ്പ് പെട്ടന്ന് മാറി. അസംബ്ലി ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് തുടങ്ങി, ദേശീയ ഗാനത്തിൽ അവസാനിച്ചു. ചെറിയ തോതിലുള്ള യോഗയും അതിനു ശേഷമുള്ള പാട്ടുകളും എല്ലാം കുട്ടികൾ മനസ്സ് നിറഞ്ഞു ആഘോഷിക്കുകയായിരുന്നു. ചിലർക്ക് അല്പം മടുപ്പും ദേഷ്യവും കണ്ടൂ. മനസ്സ് തുറന്നു ചിരിക്കാനും കരയാനും ആർക്കും മടിയുണ്ടായില്ല. എട്ടു വയസ്സുമുതൽ മുപ്പത്താറു വയസ്സുവരെയുള്ള മുപ്പതു കുട്ടികൾ. അവരുടെ സന്തോഷവും സങ്കടവും ദേഷ്യവും വാശിയും എല്ലാം പങ്കു വയ്ക്കാനായി ഞങ്ങളും. യോഗ തുടങ്ങിയപ്പോൾ പുതിയ ആളാണെന്ന പരിചയ കുറവ് കാണിക്കാതെ മടിയിൽ കിടന്നു, ഒരു പാവകുട്ടി പോലെ ഒരു മോൾ. അവളുടെ മുടിയിഴകളിൽ തൊട്ട തന്റെ വിരലുകൾ ഒരു മുജ്ജന്മ ബന്ധത്തിന്റെ കഥകൾ പറയുന്നുണ്ടോ എന്നു തോന്നി. തന്റേത് താത്കാലികമായ നിയമനം ആയിരുന്നു,. അതിനാൽ ഓരോ ക്ലാസ്സിലും ഒരാഴ്ച. പരിചയപെടുത്തലും പരിചയപെടലും കഴിഞ്ഞു. ഇനി ആദ്യ ക്ലാസ്സിലേക്ക്,. കുറച്ചു സൂക്ഷിക്കണം എന്നു ഒരു സഹായി പതുക്കെ പറഞ്ഞു, ചിരിച്ചു കൊണ്ട് തലയാട്ടി. ആറു പേരിൽ അഞ്ച് പേരെ എത്തിയിരുന്നുള്ളൂ. കൂട്ടത്തിൽ വലുതെന്ന് തോന്നിക്കുന്ന എപ്പോഴും തലയാട്ടി കൊണ്ടിരിക്കുന്ന ഏതോ പഴയ കാല ഹിന്ദി നടന്റെ പേര് വിളിക്കുന്ന കുട്ടി നിമിഷ നേരം കൊണ്ട് ക്ലാസ്സ് റൂമിലെ ചാർട്ടുകൾ വലിച്ചു താഴെയിട്ടു, ശബ്ദം കേട്ട് വന്ന ടീച്ചർ " കഴിഞ്ഞയാഴ്ച ഭഗവാനെ താഴെയിട്ടു, ഇപ്പൊൾ പുതിയ ഭഗവാനാണ് " എന്ന്. അപ്പോഴാണ് ചാർട്ടിലും ഒരു ദൈവമായിരുന്നു എന്ന് ശ്രദ്ധിച്ചത്. വീണ്ടും അവനെ ബെഞ്ചിലിരുത്തി, ഒരു വലിയ ജോലി കഴിഞ്ഞ പോലെ അവൻ ശാന്തനായിരുന്നു. തലയാട്ടൽ നിന്നു, തലകുനിച്ചിരുന്നു, നഖങ്ങൾ കടിക്കാൻ തുടങ്ങി, തടയാൻ തുടങ്ങിയ എന്റെ കൈ പിടിച്ചു അവന്റെ തലയിൽ വച്ചു, കുറച്ചു നേരം തല ഉഴിഞ്ഞു കൊടുത്തു. ആറു മാസം മുൻപ് മരിച്ച അപ്പൂപ്പനെ ഓർത്തു ഇപ്പോഴും കരയുകയും ദൈവത്തിന്റെ അടുത്ത് പോയതാണെന്ന് പറഞ്ഞ് സ്വയം ആശ്വസിക്കുകയും ചെയ്യുന്ന പതിനെട്ടുകാരനായ വിഷ്ണുവിനെ പരിചയപ്പെട്ടത് അടുത്ത ആഴ്ചയാണ്. മുപ്പത് വയസ്സുള്ള റിതുവിനെ കൊണ്ട് വരുന്ന തല നരച്ച അപ്പച്ചന്റെ പ്രതീക്ഷ വറ്റാത്ത കണ്ണുകൾ, ചിരിക്കാൻ മാത്രം അറിയുന്ന ഗൗരിയുടെ അമ്മ, കൈകാലുകൾ തളർന്ന ഹർഷിനെ വാരി എടുത്ത് കൊണ്ടുവരുന്ന ചേട്ടൻ, അങ്ങിനെ ഒരു പാട് പേർ. ഞങ്ങൾക്ക് കുട്ടികൾ എല്ലാം ഓരോ സമ്മാന പൊതികളാണ്, അവരുടെ മാതാപിതാക്കൾക്കും ഞങ്ങൾക്കുമായി ദൈവം തന്നത്. ഓരോ സമ്മാന പൊതികളും സൂക്ഷ്മതയോടെ തുറന്നു അതിലെ ഒളിച്ചു വച്ചിരിക്കുന്ന രത്ന കല്ലുകൾ കണ്ടൂ പിടിച്ച് അമൂല്യമായ ആ നിഷ്കളങ്കതയെ ആരും കൊത്തിയെടുക്കാനോ തല്ലി കെടുത്താനോ അനുവദിക്കാതെ പ്രകാശിക്കുന്ന വ്യക്തികളാക്കാൻ സഹായിക്കുന്നവരുടെ കൂടെ കുറച്ച് ദിവസം കൂടാൻ സാധിച്ചതിൽ സന്തോഷം.
==============