tag:blogger.com,1999:blog-17896408152764150892024-03-17T20:02:55.905-07:00anyaMINI ANDREWS THEKKATHhttp://www.blogger.com/profile/09853658634703944883noreply@blogger.comBlogger90125tag:blogger.com,1999:blog-1789640815276415089.post-64113833059609758372023-07-21T03:24:00.002-07:002023-07-21T03:24:35.477-07:00 കലാപം <div><br /></div><div> കലാപം </div><div> ========</div><div><br /></div><div><br /></div><div>'കലാപം' കാലാകാലങ്ങളായുള്ള ഒരു 'കലാ ' പരിപാടി . കളിപ്പിക്കുന്നവർക്ക് മാത്രം അറിയാവുന്ന ഉദ്ദേശം . അവരുടെ താളത്തിനൊത്തു ആടുന്ന മനുഷ്യ കോലങ്ങൾ . ദൈവം , ദേശം, നിറം, ഭാഷ, ഭക്ഷണം അങ്ങനെ പലതും കാരണമാക്കും . പരസ്പരം കൊന്നു കൊല വിളികൾ നടത്തുമ്പോഴും , പെൺ ശരീരം കണ്ടാൽ രീതി മാറി. 'ഭീകരമായ ആസ്വാദനം' ,അവളുടെ ശരീരം അളന്നു തിട്ടപ്പെടുത്തി , മറ്റുള്ളവർക്ക് 'അളക്കാനും' 'ആസ്വദിക്കാനും ' കൊടുത്ത് ജയിച്ചു എന്ന് കരുതുന്ന വിണ്ഡികൾക്ക് ഇപ്പോഴും ഒരു ക്ഷാമവുമില്ല .</div><div><br /></div><div><br /></div> ===================MINI ANDREWS THEKKATHhttp://www.blogger.com/profile/09853658634703944883noreply@blogger.com0tag:blogger.com,1999:blog-1789640815276415089.post-4218905649645138982023-03-20T23:35:00.000-07:002023-03-20T23:35:58.703-07:00<div><br></div><div><br></div><div> മരണമെത്തുന്ന നേരത്ത് </div><div><br></div><div> =======================</div><div><br></div><div><br></div><div><br></div><div><br></div><div><br></div><div>" No one is so fortunate as not to have standing round his death-bed some people who welcome the fate coming on him ."-------Marcus Aurelius </div><div><br></div><div><div><br></div><div> കണ്ണുകളിൽ ജീവൻ്റെ തിളക്കം നഷ്ടപ്പെട്ടിട്ടു ദിവസങ്ങളേറെയായി. ചെവിയിൽ പതിക്കുന്നതൊന്നും ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്തതും കേൾക്കുമെന്ന് കരുതാത്തതും ആയിരുന്നു . സ്വർഗ്ഗ ലോകത്തെ കാഴ്ച്ച കണ്ടു കിടക്കുകയാണെന്നു പറഞ്ഞു പോയത്, മറിയകുട്ടിയാണെന്നു തോന്നുന്നു. ചിരിക്കാൻ തന്റെ ചുണ്ടുകൾ സഹായിക്കുന്നില്ല, ഔസേപ്പേട്ടൻ മരിക്കാൻ കിടക്കുമ്പോൾ ഞാൻ അവൾക്ക് പറഞ്ഞു കൊടുത്തതാണ്, ഇന്ന് തന്റെ മക്കൾക്ക് അറിവ് പകർന്നു നൽകി അവൾ മടങ്ങി . ഇനിയും പലരും അറിവുകളുമായി വരാനിരിക്കുന്നു . തന്റെ മക്കളും ചില അറിവുകൾ കൈമാറുന്നുണ്ട് . അവരും ഇനി മരണത്തിന് സാക്ഷിയാകും. ഞങ്ങളുടെ അമ്മ മരണ നേരത്ത് വിശുദ്ധരോടോപ്പം ദൈവസന്നിധിയിൽ എത്തി എന്ന് പറഞ്ഞു തുടങ്ങും. ആത്മാവിനു വേണ്ട ചടങ്ങുകൾ എല്ലാം വിധി പോലെ നടത്തും. ജനിച്ചപ്പോൾ മുതൽ കേട്ട് തുടങ്ങിയ സ്വർഗ്ഗം നഷ്ടപ്പെടാൻ പാടില്ലല്ലോ . വിശ്രമ ജീവിതം തുടങ്ങിയിട്ട് കുറെ നാളായി, വീടിനകത്തെ തടവ്- ആദ്യം വീഴാതിരിക്കാനും പിന്നീട് നിർബന്ധിത പിൻവാങ്ങലിന്റെയും തുടക്കം . ഇന്നത്തെ ഈ അവസ്ഥയ്ക്ക് കുറെ മുന്നേയുള്ള ഒരുക്കം, എല്ലാത്തിനും ഒരുക്കം ആവശ്യമാണല്ലോ ? ഈ നേരത്ത് ദൈവനാമം ഉരുവിട്ടു വേണ്ടപ്പെട്ടവർ തന്റെ അരികിൽ ഉണ്ടാകും എന്നു കരുതി. എത്ര ദിവസമായി ഈ കാത്തിരിപ്പ് , മടുപ്പ് വളരെ വേഗം വളരുകയും</div><div>വാക്കുകളായി പുറത്ത് വരുകയും ചെയ്യുന്നു. കേൾവി ഇല്ലാതിരുന്നെങ്കിൽ നന്നായിരുന്നു, അഭിപ്രായങ്ങളും ഉപദേശങ്ങളും കൊണ്ട് നിറഞ്ഞ മുറിയിൽ ഇടം കിട്ടാൻ ജപമാല വളരെ പണിപെടുന്നുണ്ടായിരുന്നു. പാവം,താൻ എന്നും കൂടെ കൂട്ടിയിരുന്നു, വിരലുകളിലെ ചോരയോട്ടം കുറഞ്ഞതോടെ താനും കൈവിട്ടു. കുട്ടികളെ പോലെ താനും മൊബൈൽ ഫോണിനെ ആശ്രയിച്ചു. ജപമാലയും കുർബാനയും സുവിശേഷവും എല്ലാം തന്റെ തലയിണയുടെ അടുത്തു വച്ചിരിക്കുന്ന മൊബൈലിൽ നിന്ന് കേൾക്കാം. ചിലപ്പോൾ കൂടെ ചൊല്ലും, ചില ദിവസങ്ങളിൽ അതിനും ത്രാണിയുണ്ടാകാറില്ല. ആരെയും ബുദ്ധിമുട്ടിക്കാതെ ഈ ലോകം കടന്നു, താൻ സ്വപനം കണ്ട സ്വർഗ്ഗ ഭൂമിയിൽ എത്തണം എന്നു ആഗ്രഹിച്ചിരുന്നു. ആരാണ് അനായാസമായ കടന്നു പോക്ക് ആഗ്രഹിക്കാത്തത്. അതിനൊപ്പം ഇഹലോക സഹനം പരലോക സുഖത്തിനുതകും എന്നും വിശ്വസിച്ചിരുന്നു . അതിനാൽ അറിഞ്ഞും അറിയാതേയും പല തരം പീഢകളും ഏറ്റു വാങ്ങിയിരുന്നു. ജോലിയെടുത്തു നടുവൊടിയുമ്പോൾ വിശ്രമം ആഗ്രഹിച്ചിരുന്നു. അതൊരിക്കലും ഇത്തരത്തിൽ ആയിരുന്നില്ല. ഒരു തുള്ളി വെള്ളം- തൊണ്ട നനയാൻ കിട്ടണമെങ്കിൽ പോലും മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്നു. ഈ അവസ്ഥയെ ഏതു പേരിൽ വിളിക്കാം . മരിച്ചിട്ടില്ല എന്നു പറയാം അല്ലേ? . ശരീരം ഉണങ്ങി വിണ്ടു കീറി തുടങ്ങി, വേദനകൾ കുട്ടികാലം മുതൽ കർത്താവിന്റെ കുരിശിനോട് ചേർത്ത് സമർപ്പിക്കുക പതിവായിരുന്നു, അത് ഇപ്പോഴും തുടരുന്നു. ശരീരത്തിൽ എവിടെയോ മുറിവ് പഴുക്കുന്നുണ്ട് , മരുന്നു വച്ചു തരുന്നുണ്ടെങ്കിലും വേദനയ്ക്ക് കുറവില്ല. തിരക്കു നിറഞ്ഞ ജീവിതത്തിൽ അണയാൻ പോകുന്ന തിരിക്ക് എത്ര നാൾ കാത്തിരിക്കും. കത്തി പടരാനുള്ള ജീവിതങ്ങൾക്കുള്ള എണ്ണ പകരേണ്ട സമയമല്ലേ ? അതു തന്നെയല്ലേ താനടക്കമുള്ള മുൻ തലമുറയും ചെയ്തിരുന്നത് . ഇനി എന്തു കാഴ്ചയാണ് ബാക്കിയുള്ളത് , എന്തിനു വേണ്ടിയാണ്, ആർക്കു വേണ്ടിയാണ് പിടയുന്ന ജീവനെ പിടിച്ചു നിർത്തുന്നത്. മക്കളോട് ഒന്നും പറയാതെ പോകുന്നത് എങ്ങനെ - എന്റെ മക്കൾക്ക്- നിങ്ങൾ കേട്ടിരുന്ന പോലെ അമ്മയ്ക്ക് കണക്ക് കൂട്ടാൻ അറിയില്ല എന്നത് സത്യം തന്നെ --മനസ്സിലായി കാണുമല്ലോ? അമ്മയുടെ കയ്യിൽ തന്നെയിരുന്നാൽ മക്കളുടെ കണക്കു കൂട്ടൽ തെറ്റും എന്നു മനസ്സിലായപ്പോൾ ഒന്നും കയ്യിൽ കരുതിയില്ല, ജപമാല ഒഴിച്ചു ഒന്നും. </div></div><div><br></div><div> ==================</div>MINI ANDREWS THEKKATHhttp://www.blogger.com/profile/09853658634703944883noreply@blogger.com0tag:blogger.com,1999:blog-1789640815276415089.post-90051826243862867102023-03-09T01:39:00.000-08:002023-03-09T01:39:13.413-08:00വനിതാ ദിനം - 23@52<div><br /></div><div><br /></div><div> വനിതാ ദിനം - 23@52</div><div> ====================</div><div><br /></div><div><br /></div><div><br /></div><div><br /></div>വനിതാദിന ആഘോഷങ്ങൾ ലോകം മുഴുവൻ പൊടി പൊടിക്കുകയാണ്. പ്രവർത്തന മേഖല വീട് മാത്രമായത് കൊണ്ട് തനിക്ക്ആ ഘോഷങ്ങൾക്ക് വകുപ്പു ഒന്നുമില്ലായിരുന്നു. ഇവിടെ ഒന്നും കിട്ടിയില്ല, ഇവിടെ ഒന്നും കിട്ടിയില്ല എന്നു മനസ്സിൽ പറഞ്ഞു കൊണ്ടിരിന്നു . ഉച്ചത്തിൽ പറഞ്ഞാലും കേൾക്കാൻ ആളില്ലാത്തതിനാൽ 'energy save mode ' ലാണ്. അപ്പോഴാണ് വനിതാ ദിനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഗോളടിച്ചത്, അല്ലെങ്കിൽ കോളടിച്ചത്.--മകൻ വരുന്നു - സമ്മാനവുമായി - അതിന് അമ്മയ്ക്കെന്താ കാര്യം എന്നാവും - കാര്യമുണ്ട് . അമ്മയുടെ ഉപദേശങ്ങളിൽ ഒന്നു പങ്കു വയ്ക്കാനുള്ള മത്സരമായിരുന്നു. കുട്ടികൾ കേൾക്കുന്നുണ്ട് എന്ന സന്തോഷം. ഇത്രയൊക്കെ മതിയെന്നേ...... <div><br /></div><div> ======================</div>MINI ANDREWS THEKKATHhttp://www.blogger.com/profile/09853658634703944883noreply@blogger.com0tag:blogger.com,1999:blog-1789640815276415089.post-45450975707755177432021-04-29T02:03:00.002-07:002021-04-29T02:59:21.628-07:00കൊറോണ മരുന്ന്<p> കൊറോണ മരുന്ന് ----------------------- </p><p> ഇന്നത്തെ വിഷയം കിട്ടാൻ ചാരുവിന് ബുദ്ധിമുട്ട് ഉണ്ടായില്ല. എങ്ങോട്ട് തിരിഞ്ഞാലും കൊറോണ വിശേഷം. എന്നാൽ പിന്നെ താമസിക്കണ്ട എന്ന് ചാരുവിൻ്റെ മീഡിയ സഹായി. തലേന്ന് തന്നെ ഒരുക്കി വച്ചിരുന്ന വസ്ത്രങ്ങളിൽ ചാരു ക്യാമറയ്ക്ക്ക്ക് മുന്നിലെത്തി. വിഷയം ശോകമായതിനാലും തമാശകളിൽ തുടങ്ങാൻ സാധിക്കാത്തതിനാലും ഒരല്പം ഗൗരവത്തോടെ തന്നെ തുടങ്ങി.----- "കൂട്ടുകാരെ, കൊറോണയ്ക്കുള്ള മരുന്ന് പലതും നിങ്ങൾ പരീക്ഷിച്ചു കാണും. ഞാനും അങ്ങനെ തന്നെ. പച്ച മുളക് തൊട്ട് പച്ച ഇറച്ചി വരെ ചവച്ചരച്ച് തിന്നാൻ പറയുന്നത് അനുസരിച്ച് മടുത്ത നാം ഇനി എന്ത് ചെയ്യും? മുഖാവരണം, സാമൂഹിക അകൽച്ച, എന്നിവ കാറ്റിൽ പറത്തി കൊണ്ട് നടക്കുന്നത് എതിരാളിയ്ക്ക് പിടി മുറുക്കാൻ സഹായകമായി എന്ന സത്യം കണ്ടില്ല എന്ന് നടിക്കാൻ പറ്റില്ല. ഭക്ത സംഘങ്ങൾ പ്രാർഥന കൊണ്ട് നടക്കുന്നുണ്ടെങ്കിലും വാക്സിൻ വേണം എന്ന് പറയുന്ന നല്ല കാഴ്ചകൾ ഭാവിയിലേയ്ക്ക് ഗുണം ചെയ്യും. നാട് ശവ പറമ്പാവുന്ന കാഴ്ചകൾ കണ്ടില്ല എന്ന് നടിക്കരുത്. ചിതയിലെ തീ വെളിച്ചമല്ല എന്ന തിരിച്ചറിവ് നല്ലതായിരിക്കും. സഹോദരരുടെ കണ്ണീർ കാണാതിരിക്കുകയും ചെയ്യരുത്. പാട്ടും ഡാൻസും എല്ലാം മനസ്സിന് സന്തോഷം നൽകുന്നതിനൊപ്പം യാഥാർത്ഥ്യത്തിൽ നിന്ന് ഒളിച്ചോടാനും സഹായിക്കുന്നു. ഒരു പരിധി വരെ ഭക്തിയും ചെയ്യുന്നത് അത് തന്നെ. ജനനവും മരണവും അനിവാര്യമായ ഒന്ന് തന്നെ. എങ്കിലും മരണം ദുഃഖകരം . ജീവിക്കാനുള്ള ആഗ്രഹം എല്ലാവരിലും ഉണ്ടെങ്കിലും, ആഗ്രഹം ഒന്ന് കൊണ്ട് മാത്രം നമുക്ക് മുന്നോട്ട് പോകാനാവില്ല. പരസ്പര സഹായം അത്യാവശ്യമുള്ള ഈ സമയത്ത് 'ഞാൻ- നീ' എന്നീ വേർതിരിവ് തുടച്ചു നീക്കാൻ ശ്രമിക്കാം. ജീവനെ മുന്നോട്ട് കൊണ്ടു പോകാൻ സഹായിക്കാം. ആഘോഷങ്ങൾ , കൂടെയുള്ളവരുടെ കരച്ചിൽ കേൾക്കാതിരിക്കാനുള്ള മറ ആവതിരിക്കട്ടെ. പ്രാണ വായു കിട്ടാനും കൊടുക്കാനും ഇല്ലാത്ത ഈ സമയത്ത് കുറ്റപെടുത്തലുകൾ കൊണ്ടും അധികാര ദുർവിനിയോഗം കൊണ്ടും പരസ്പരം തോൽപ്പിക്കാതിരിക്കാം. ഒന്നാമനാവാനും വിജയം കൊയ്യാനുമുള്ള സൂത്രങ്ങളും, സമ്പത്ത് എത്തിക്കാനുള്ള യന്ത്രങ്ങളും സൂക്തങ്ങളും, ദൈവ സംരക്ഷണത്തിനുള്ള മന്ത്രങ്ങളും തന്ത്രങ്ങളും സഹായത്തിന് എത്തുന്നുണ്ടോ? ഉണ്ടെങ്കിൽ നമ്മുടെ അവസ്ഥ ഇത്രയും മോശമാകില്ലായിരുന്നു സഹോദരർ പ്രാണ വായുവിന് വേണ്ടി പിടയുന്നതും കത്തിയെരിയുന്നതും കണ്ടില്ല എന്ന് നടിക്കാനും മനസ്സിന് സുഖം തോന്നുന്ന കാഴ്ചകൾ കാണാനും കേൾക്കാനും പറയുന്നത് അപകടകരമായ ഒരു നീക്കമാണ്. മന്ത്രതന്ത്രങ്ങൾ ചൊല്ലി രക്ഷപ്പെടുന്നവർ ഉണ്ടെന്ന് തോന്നുന്നില്ല. എല്ലാ വിഭാഗവും കൊറോണ കുടക്കീഴിൽ വരുന്നുണ്ട്. നാം സ്വീകരിക്കുന്ന ഉപദേശം ശാസ്ത്രീയ അടിസ്ഥാനം ഉള്ളാതാവണം എന്നു ഉറപ്പ് വരുത്തുക." --- ചാരു മതിയാക്കി. , എണ്ണിയാൽ ഒടുങ്ങാത്ത സ്വർഗ്ഗീയ ദൈവങ്ങളും ആൾ ദൈവങ്ങളും ഉള്ള നാട്ടിൽ എന്തു പറയാൻ? Like, comment, subscribe, follow എന്നീ വാക്കുകൾ പറഞ്ഞില്ല. -----------------------------</p>MINI ANDREWS THEKKATHhttp://www.blogger.com/profile/09853658634703944883noreply@blogger.com1tag:blogger.com,1999:blog-1789640815276415089.post-74373758278021732512021-01-23T00:07:00.000-08:002021-01-23T00:07:45.869-08:00അടുക്കളയിലെ കനലും തീയുംകുറെ ദിവസങ്ങളായി അടുക്കള താരമായി വിലസുന്നു. പിന്നാമ്പുറത്ത് നിന്നിരുന്നവൾ അരങ്ങ് തകർക്കുന്ന കാഴ്ച കണ്ട് പലരും തങ്ങളുടെ അനുഭവത്തിൽ നിന്ന് വിചാരണകൾ നടത്തുന്നു. തങ്കു ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്തു, എഴുപതുകളുടെ തുടക്കം ആഘോഷിക്കുന്ന തങ്കു ഒരു പാട് അടുക്കളകൾ കണ്ടിട്ടുണ്ട്. തങ്കുവിൻ്റെ വീട്ടിലെ അടുക്കളയിലെ ചമ്മന്തി പലകയായിരുന്നു അന്നു താരം, അതിലെ ഉണക്ക മുളകും കല്ലുപ്പും ചിലപ്പോൾ രണ്ടു തുള്ളി വെളിച്ചെണ്ണയും. വേവിനെകുറിച്ചോ രസത്തെകുറിച്ചോ ആർക്കും ഒരു പരിഭവും ഉണ്ടാകാൻ ഇടയില്ലാത്തവിധം ഉപ്പും മുളകും ഒന്നാകും. പിന്നെ പണിക്ക് പോകുന്ന വീടുകളിലെ അടുക്കളയെ കുറിച്ച് പറയുകയാണെങ്കിൽ എല്ലാ ഭാവങ്ങളും രസങ്ങളും ആർത്തിയും ആർഭാടവും എല്ലാം ചേർന്നതു തന്നെയായിരുന്നു. ഇപ്പോൾ അടുക്കള വീടുകളിൽ ഉണ്ടോ എന്ന് സംശയം തോന്നാറുണ്ട്. ചെറുതും വലുതുമായ ഒരു പാട് അടുക്കളകൾ വഴിയോരത്ത് ഉണ്ടല്ലോ. പൂമുഖത്തും ഊണ് മേശയിലും ഇരുന്ന് ആഘോഷിച്ചിരുന്ന കൂട്ടരെ കാണാൻ ബുദ്ധിമുട്ടാണ് എന്നു തോന്നുന്നു. ഇന്നലെ തന്നെയാണ് എന്ന് തോന്നുന്നു, മാഷിൻ്റെ മരുമകനെ അടുക്കളയിൽ കണ്ടു, തീ കത്തിക്കാതെ തന്നെ കഴിക്കാനുള്ളതു തയ്യാറാക്കുന്നതു കണ്ട കാഴ്ച രസകരമായിരുന്നു. തീയില്ലാത്ത, പുകയില്ലാത്ത, പെണ്ണില്ലാത്ത അടുക്കള. വെറുതെയല്ല തങ്കു ഇനി പുറം പണി മാത്രം ചെയ്താൽ മതി എന്നു മാഷിന്റെ മോളു പറഞ്ഞത്. മാഷും ടീച്ചറും പോയതിൽ പിന്നെ മോളാണ് വീട്ടിൽ താമസം. മോളെയും അധിക സമയം വീട്ടിൽ കാണാറില്ല. കുട്ടികളും ആയിട്ടില്ല . പറഞ്ഞു വന്ന അടുക്കള കാര്യം, അങ്ങനെ ഈ വീട്ടിലെ അടുക്കള ,ചായം തേച്ച് മുഖം മിനുക്കി. ഇപ്പൊ കുറെ നാളായി കുറെ ചെക്കന്മാർ സ്കൂട്ടറിൽ പൊതികളുമായി തലങ്ങും വിലങ്ങും പോകുന്നത് കാണാം. രവിയുടെ മോൻ പറഞ്ഞറിഞ്ഞു, നിറമുള്ള അടുക്കളകളിൽ നിന്നെത്തുന്ന നിറമുള്ള ഭക്ഷണം എത്തിക്കുന്നത് ഈ കുട്ടികളാണ് എന്ന്. തങ്കുവിന് ഈ ഇടപാട് വളരെ ഇഷ്ടമായി. തിളച്ച എണ്ണ വീണു പൊള്ളാത്ത കൈകൾ, രസം പോരാത്തതിനു ഊണു മേശയിൽ നിന്നു പറക്കാത്ത പാത്രങൾ , ചൂടു ചായ വീണു പൊള്ളാത്ത മുഖങളും മനസ്സൂം, മൊത്തത്തിൽ ഒരാഘോഷം. കുറച്ചു കാലം ഇങനെ പോകട്ടെ, അപ്പോഴേയ്ക്കും അടുക്കള, പൂമുഖം പോലെ എല്ലവർക്കും ഇരിപ്പിടം ഒരുക്കിയിട്ടുണ്ടാകും. ഇങനെയൊക്കെ ഒരു ഭാഗത്ത് നടക്കുന്നുണ്ടെങ്കിലും പാചകറാണിമാർക്ക് കുറവൊന്നും ഇല്ല എന്നാണറിഞ്ഞത്. സമ്മാനവും കിരീടവും കിട്ടാത്ത കുറച്ചു പേർ ജീവിക്കാൻ വേണ്ടിയും വേറെ ചിലർ തൻ്റെ ജീവനായവർക്കു വേണ്ടിയും അടുക്കള അരങാക്കുന്നു. തങ്കു ഇപ്പോൾ കാഴ്ചകൾക്കായി കണ്ണും മനസ്സുും തുറന്നു കൊടുത്തു. മാറി മാറി വരുന്ന നിറങൾക്കു എന്താ ഭംഗി.<br />MINI ANDREWS THEKKATHhttp://www.blogger.com/profile/09853658634703944883noreply@blogger.com1tag:blogger.com,1999:blog-1789640815276415089.post-9459967973485453912020-11-12T02:45:00.000-08:002020-11-12T02:45:55.089-08:00വിശുദ്ധർ<p>ആമിയും അമ്മുവും എന്നത്തേയും പോലെ ഇന്നും കോഴിയങ്കം തുടങ്ങി. ബൈബിളിലെ മാർത്ത മറിയം പോലെ രണ്ടു പേരും ഒരുമിച്ചും അതേ സമയം ഒറ്റയ്ക്കും ആണ് ഈ സഹോദരിമാർ. പെൺകുട്ടികൾക്ക് തലമുറയായി ചാർത്തി കൊടുത്തിട്ടുള്ളതും ഈ കാലങ്ങളിൽ പൊടി തട്ടി മിനുക്കി കിരീടം വച്ചു കൊടുത്തിട്ടുള്ളതുമായ ' അരുതുകൾ ' പൂർണ്ണ മനസ്സോടെ സ്വീകരിക്കാൻ ഇഷ്ടപ്പെടുന്ന അമ്മു, ചില ' വിശുദ്ധ ' രുടെ അഭിപ്രായത്തോട് യോജിച്ചു കറി കലത്തിലെ കഷണങ്ങൾ എടുത്തു തെങ്ങിൻ ചുവട്ടിൽ ഇട്ടു, ചാറ് കൂട്ടി ഭക്ഷണം കഴിച്ച് തുടങ്ങി. ആമിയക്ക് ഇത്തരം 'വിശുദ്ധ ' പ്രവർത്തനങ്ങളിൽ താത്പര്യം ഉണ്ടായിരുന്നില്ല എന്നതായിരുന്നു ഇന്നത്തെ കാരണം. മനസ്സിന് ഇഷ്ടമുള്ളത് പോലെ ചരിക്കാനും ചിരിക്കാനും ആമിയ്ക്ക് കഴിയും. അത് നോക്കി അമ്മു ഒന്നു കൂടെ ചുരുണ്ട് കൂടും. തല മുതൽ പെരുവിരൽ വരെ മറച്ച് ഒരു ആൺ തരിക്ക് പോലും ഒരു പോറലും വരുത്താതിരിക്കാൻ അമ്മു ശ്രമിക്കുന്നു. ആമിയാകട്ടെ നേരെ തിരിച്ചും . ഒരു സ്കൂൾ കാലം മുഴുവൻ തന്നെ വേട്ടയാടിയിരുന്ന ഭയത്തിനു കാരണക്കാരനായവനുടെ വർഗ്ഗത്തിനു ഒരല്പം പോറൽ ഏറ്റാലും കുഴപ്പമില്ല എന്ന് കരുതുന്നവളും. സഹനത്തിനു മാത്രം കിട്ടുന്ന വാഴ്ത്തു ഒരു തട്ടിപ്പാണെന്നും അത് ചിലരുടെ സുഖത്തിനും സൗകര്യത്തിനും വേണ്ടിയാണെന്ന് പലവുരു പറഞ്ഞും തെളിവു സഹിതം കാണിച്ചു കൊടുത്തിട്ടും തന്റെ അമ്മു ' വിശുദ്ധ ' പട്ടത്തിനുള്ള തയ്യാറെടുപ്പിലാണ്. കുടുംബത്തിലെ ചില സ്ത്രീ രത്നങ്ങൾ കൈമാറി തന്ന സഹനം ആമി വേണ്ട എന്ന് വച്ചപ്പോൾ അമ്മു കൈ നീട്ടി സ്വീകരിച്ചു , കുറ്റപ്പെടുത്താനാവില്ല . സഹനത്തിന്റെ കൂരിരുട്ടിൽ സുരക്ഷിതം എന്ന് കരുതിയ അവൾ അപൂർവ്വമായി ഒരു ചെറു തിരി കത്തിക്കാൻ ശ്രമിക്കാറുണ്ട്, സഹന സഖാക്കൾ അത് കെടുത്തി കളയുംവരെയുള്ളു ആ വെളിച്ചത്തിന്റെ ആയുസ്സ്. തന്റെ കൂട്ടായ്മയിലേക്ക് ചേക്കേറാൻ ആമിയെയും നിർബന്ധിക്കാറുണ്ട് , പക്ഷെ അത് ഒരു പാട് തീപ്പൊരിയ്ക്കും പൊള്ളലിനും കാരണമാകുകയും ചെയ്യുന്നതിനാൽ ഇപ്പോൾ അമ്മു അത്തരം സാഹസത്തിനു മുതിരാറില്ല. തനിക്ക് വളരെ ഇഷ്ടപെട്ട ഒരു വിഭവം തെങ്ങിൻ ചുവട്ടിൽ കണ്ടപ്പോൾ ആമിയ്ക്ക് സഹിച്ചില്ല. ഇന്നത്തെ അങ്കത്തിനൊടുവിൽ ആമിയും അമ്മുവും ഒരു സഹന സഖാവിന്റെ വീട്ടിൽ എത്തി. വീട്ടിലെ പുരുഷന് സഹനത്തിന്റെ പ്രവൃത്തി പരിചയത്തിനു അവസരം കൊടുക്കുകയായിരുന്ന സഖാവിനെ കണ്ടു തിരിഞ്ഞോടിയ അമ്മുവിന്റെ സഹനത്തിൽ മാഞ്ഞു പോയ ചിരിയെ തിരിച്ചു പിടിക്കാൻ സഹായിച്ചു ആമി.</p><p><br /></p><p> ================<br /></p>MINI ANDREWS THEKKATHhttp://www.blogger.com/profile/09853658634703944883noreply@blogger.com0tag:blogger.com,1999:blog-1789640815276415089.post-79587321464723574872020-09-05T03:23:00.000-07:002020-09-05T03:23:54.091-07:00സമ്മാന പൊതികൾ<p> സമ്മാന പൊതികൾ <br /></p><p> ============ </p><p> ഇന്ന് സ്കൂളിലെ ആദ്യ ദിവസമായിരുന്നു, സമയത്തിന മുൻപേ എത്താൻ കഴിഞ്ഞു. രാവിലത്തെ കുട്ടികൾ തിരിച്ചു പോകാൻ ഒരുങ്ങുന്നു. അടുത്ത ബാച്ചുകാർ വരുന്നു. ആകെ തിക്കും തിരക്കും, മാതാ പിതാക്കളും കുട്ടികളും അധ്യാപകരും ആയമാരും പോരാത്തതിന് വാഹനങ്ങളും. വളരെ മുൻപേ അറിയാവുന്ന ഒരു സ്ഥലത്ത് എത്തിപെട്ട പ്രതീതിയായിരുന്നു. ഇനിയും ഏകദേശം അരമണിക്കൂർ കഴിയും തന്റെ ജോലി തുടങ്ങാൻ,. അതിനാൽ പ്രധനാധ്യപികയുടെനിർദ്ദേശമനുസരിച്ച് കാത്തിരുന്നു. അകത്തേയ്ക്ക് വരുന്നവരും പുറത്തേയ്ക്ക് പോകുന്നവരും പുതിയ ഒരു വസ്തുവിനെ കണ്ടതിന്റെ സന്തോഷം കാണിക്കുന്നുണ്ടായിരുന്നു. അതിൽ ചില കുട്ടികൾ ധൃതപിടിച്ച് വന്നു ഒന്ന് തൊട്ടു നോക്കുകയും ചെയ്തു, ആയമാരുടെ കണ്ണ് വെട്ടിച്ചാണ് പലരും തൊട്ട് നോക്കാൻ എത്തിയത്. തനിക്ക് കുറച്ചു സങ്കടം വന്നു തുടങ്ങി, ആ കുട്ടികൾക്ക് അവരുടെ പരിമിതികൾ അറിയില്ലായിരുന്നു. അത് അവരുടെ സന്തോഷത്തിന് കാരണമായി. ഏറ്റവും ഒടുവിൽ എത്തിയവൻ(അവളാണ് എന്ന് കുറച്ചു ദിവസം കഴിഞ്ഞ് മനസ്സിലായി) മറ്റുള്ളവരെ പോലെ തൊട്ട് നോക്കി ചിരിച്ചു, പിന്നീട് തല മുതൽ തലോടുകയും പിന്നിട് അവന്റെ രണ്ടു കയ്യും എന്റെ തലയിൽ വച്ചു (അനുഗ്രഹമായിരിക്കാം)എന്നിട്ട് ബാഗും എടുത്ത് ഒരോട്ടം, മുറിയുടെ പുറത്തേക്ക് കടക്കുന്നതിന് മുൻപേ അന്ധാളിച്ചിരിക്കുന്ന തന്നെ നോക്കി ചിരിക്കാൻ മറന്നില്ല. തുടക്കത്തിലെ പറഞ്ഞിരുന്നു, ശാന്ത പ്രകൃതക്കാർ കുറവാണ് എന്ന്, അതിനാൽ തന്റെ അന്ധാളിപ്പ് പെട്ടന്ന് മാറി. അസംബ്ലി ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് തുടങ്ങി, ദേശീയ ഗാനത്തിൽ അവസാനിച്ചു. ചെറിയ തോതിലുള്ള യോഗയും അതിനു ശേഷമുള്ള പാട്ടുകളും എല്ലാം കുട്ടികൾ മനസ്സ് നിറഞ്ഞു ആഘോഷിക്കുകയായിരുന്നു. ചിലർക്ക് അല്പം മടുപ്പും ദേഷ്യവും കണ്ടൂ. മനസ്സ് തുറന്നു ചിരിക്കാനും കരയാനും ആർക്കും മടിയുണ്ടായില്ല. എട്ടു വയസ്സുമുതൽ മുപ്പത്താറു വയസ്സുവരെയുള്ള മുപ്പതു കുട്ടികൾ. അവരുടെ സന്തോഷവും സങ്കടവും ദേഷ്യവും വാശിയും എല്ലാം പങ്കു വയ്ക്കാനായി ഞങ്ങളും. യോഗ തുടങ്ങിയപ്പോൾ പുതിയ ആളാണെന്ന പരിചയ കുറവ് കാണിക്കാതെ മടിയിൽ കിടന്നു, ഒരു പാവകുട്ടി പോലെ ഒരു മോൾ. അവളുടെ മുടിയിഴകളിൽ തൊട്ട തന്റെ വിരലുകൾ ഒരു മുജ്ജന്മ ബന്ധത്തിന്റെ കഥകൾ പറയുന്നുണ്ടോ എന്നു തോന്നി. തന്റേത് താത്കാലികമായ നിയമനം ആയിരുന്നു,. അതിനാൽ ഓരോ ക്ലാസ്സിലും ഒരാഴ്ച. പരിചയപെടുത്തലും പരിചയപെടലും കഴിഞ്ഞു. ഇനി ആദ്യ ക്ലാസ്സിലേക്ക്,. കുറച്ചു സൂക്ഷിക്കണം എന്നു ഒരു സഹായി പതുക്കെ പറഞ്ഞു, ചിരിച്ചു കൊണ്ട് തലയാട്ടി. ആറു പേരിൽ അഞ്ച് പേരെ എത്തിയിരുന്നുള്ളൂ. കൂട്ടത്തിൽ വലുതെന്ന് തോന്നിക്കുന്ന എപ്പോഴും തലയാട്ടി കൊണ്ടിരിക്കുന്ന ഏതോ പഴയ കാല ഹിന്ദി നടന്റെ പേര് വിളിക്കുന്ന കുട്ടി നിമിഷ നേരം കൊണ്ട് ക്ലാസ്സ് റൂമിലെ ചാർട്ടുകൾ വലിച്ചു താഴെയിട്ടു, ശബ്ദം കേട്ട് വന്ന ടീച്ചർ " കഴിഞ്ഞയാഴ്ച ഭഗവാനെ താഴെയിട്ടു, ഇപ്പൊൾ പുതിയ ഭഗവാനാണ് " എന്ന്. അപ്പോഴാണ് ചാർട്ടിലും ഒരു ദൈവമായിരുന്നു എന്ന് ശ്രദ്ധിച്ചത്. വീണ്ടും അവനെ ബെഞ്ചിലിരുത്തി, ഒരു വലിയ ജോലി കഴിഞ്ഞ പോലെ അവൻ ശാന്തനായിരുന്നു. തലയാട്ടൽ നിന്നു, തലകുനിച്ചിരുന്നു, നഖങ്ങൾ കടിക്കാൻ തുടങ്ങി, തടയാൻ തുടങ്ങിയ എന്റെ കൈ പിടിച്ചു അവന്റെ തലയിൽ വച്ചു, കുറച്ചു നേരം തല ഉഴിഞ്ഞു കൊടുത്തു. ആറു മാസം മുൻപ് മരിച്ച അപ്പൂപ്പനെ ഓർത്തു ഇപ്പോഴും കരയുകയും ദൈവത്തിന്റെ അടുത്ത് പോയതാണെന്ന് പറഞ്ഞ് സ്വയം ആശ്വസിക്കുകയും ചെയ്യുന്ന പതിനെട്ടുകാരനായ വിഷ്ണുവിനെ പരിചയപ്പെട്ടത് അടുത്ത ആഴ്ചയാണ്. മുപ്പത് വയസ്സുള്ള റിതുവിനെ കൊണ്ട് വരുന്ന തല നരച്ച അപ്പച്ചന്റെ പ്രതീക്ഷ വറ്റാത്ത കണ്ണുകൾ, ചിരിക്കാൻ മാത്രം അറിയുന്ന ഗൗരിയുടെ അമ്മ, കൈകാലുകൾ തളർന്ന ഹർഷിനെ വാരി എടുത്ത് കൊണ്ടുവരുന്ന ചേട്ടൻ, അങ്ങിനെ ഒരു പാട് പേർ. ഞങ്ങൾക്ക് കുട്ടികൾ എല്ലാം ഓരോ സമ്മാന പൊതികളാണ്, അവരുടെ മാതാപിതാക്കൾക്കും ഞങ്ങൾക്കുമായി ദൈവം തന്നത്. ഓരോ സമ്മാന പൊതികളും സൂക്ഷ്മതയോടെ തുറന്നു അതിലെ ഒളിച്ചു വച്ചിരിക്കുന്ന രത്ന കല്ലുകൾ കണ്ടൂ പിടിച്ച് അമൂല്യമായ ആ നിഷ്കളങ്കതയെ ആരും കൊത്തിയെടുക്കാനോ തല്ലി കെടുത്താനോ അനുവദിക്കാതെ പ്രകാശിക്കുന്ന വ്യക്തികളാക്കാൻ സഹായിക്കുന്നവരുടെ കൂടെ കുറച്ച് ദിവസം കൂടാൻ സാധിച്ചതിൽ സന്തോഷം. </p><p> ============== <br /></p>MINI ANDREWS THEKKATHhttp://www.blogger.com/profile/09853658634703944883noreply@blogger.com0tag:blogger.com,1999:blog-1789640815276415089.post-71796947435065567262020-08-28T09:18:00.000-07:002020-08-28T09:18:46.998-07:00സുതാര്യം<p> </p><p> സുതാര്യം <br /></p><p> ======== <br /></p><p> </p><p>അറിയാതെയാണ് താനും കലക്ക വെളളത്തിൽ പ്പെട്ടത്. ആദ്യം വെള്ളത്തിന്റെ നിറ വിത്യാസം അറിഞ്ഞിരുന്നില്ല. പതുക്കപ്പതുക്കെ നിറ വിത്യാസം കൂടുന്നുണ്ടോ എന്ന സംശയം. ' ഇല്ല' എന്ന് കൂടെയുള്ളവർ,. ആരോ ഒരാൾ 'വെറുതെ തോന്നുന്നതാണ് ' എന്നും മറ്റു ചിലർ ' മുൻപേ ഇങ്ങനെ തന്നെയാണെന്നും ' . എങ്കിലും തന്റെ ചിന്തയ്ക്ക് ഒരു കൂട്ട് കിട്ടിയപ്പോൾ തല ഉയർത്തി നോക്കാം എന്ന് കരുതി. പറ്റിയില്ല, തോറ്റു പിന്മാറി, കൂകി തോൽപ്പിച്ചവരെ മറി കടക്കാനായില്ല. വീണ്ടും ചെളി വെള്ളത്തിലേക്ക് മുങ്ങാം കുഴിയിട്ടു. കാലാ കാലങ്ങളായി ഇങ്ങനെ തന്നെയാണിതെന്നറിഞ്ഞു. ഓരാൾ എറിയുന്ന ചെളി പലരിലേയ്ക്കും തെറിക്കുകയും പിന്നീട് വെള്ളത്തിൽ കലരുകയും ചെയ്യും. അങ്ങിനെ ചെളിയേറു ഒരു തുടർച്ചയായി, കലങ്ങലും തെളിമയില്ലാതകലും പതിവാകുകയും ചെയ്തു. ചേറു എടുത്ത് മാറ്റിയാലോ എന്നു കരുതി. പലരായി പടുത്തുയർത്തിയ ചേറിൽ കാലുകൾ ഉറച്ച് പോയിരുന്നു. ഒരുപാട് നാളത്തെ ശ്രമത്തിന് ശേഷം കയ്യിൽ ചേറുമായി ഉയർന്നു പൊങ്ങി. ചിലർ അത് തട്ടി കളഞ്ഞു. 'നമ്മുടെ കാലം കഴിയാറായി, കിട്ടിയത് തന്നെ കൈ മാറിയാൽ മതി എന്നുപദേശം, അതാണ് എളുപ്പവും 'എന്ന്. ' പോര ' എന്നു മനസ്സും. തെളിച്ചത്തിന്റെയും വെളിച്ചത്തതിന്റെയും ശീലുകൾ എത്താൻ തുടങ്ങി,. കുറച്ചു കുറച്ചായി ശേഖരിച്ചു . പതിന്മടങ്ങായി വളരാൻ തുടങ്ങി. ചേറിലാണ്ട കൈകാലുകൾ ശക്തിയോടെ ഉയർന്നു, വെള്ളം തെളിഞ്ഞു തുടങ്ങി, വെളിച്ചത്തിന്റെ കീറുകൾ എത്തി. ആദ്യം അടുത്തുള്ളവരും പതിയെ പതിയെ അകലയുള്ളവരും തെളി വെള്ളത്തിന്റെ തെളിമയിൽ തെളിഞ്ഞു,. പതിയെ പതിയെ എല്ലാം സുതാര്യം.</p><p> =============== <br /></p>MINI ANDREWS THEKKATHhttp://www.blogger.com/profile/09853658634703944883noreply@blogger.com0tag:blogger.com,1999:blog-1789640815276415089.post-41989120377884061952020-07-27T10:36:00.001-07:002020-07-27T10:36:29.814-07:00 ചില അതിജീവന ചിന്തകൾ <div dir="ltr" style="text-align: left;" trbidi="on">
ചില അതിജീവന ചിന്തകൾ <br />
=============<br />
<br />
<br />
ഈ മഹാമാരിയുടെ കാലത്ത് അതിജീവനത്തെക്കുറിച്ചു ചിന്തിക്കാത്തവരും പറയാത്തവരും ഉണ്ടാകില്ല എന്ന് തോന്നുന്നു. ജീവിക്കാനുള്ള കൊതി എല്ലാവരിലും കൂടുതലായി കാണുന്നു, അടുത്തെത്തിയ മരണത്തിന്റെ പദചലനങ്ങളിൽ നിന്ന് ഓടി രക്ഷപെടാനുള്ള ശ്രമത്തിൽ ചിലർ കാലു തെന്നി വീഴുന്ന കാഴ്ച വേദനിപ്പിക്കുന്നുണ്ട്. സ്വപ്നങ്ങൾ തകർന്നവർ, ജീവിതോപാധികൾ നഷ്ടപ്പെട്ടവർ, ഇന്നലെ വരെ എങ്ങനെയെങ്കിലും മരിച്ചാൽ മതി എന്ന് പറഞ്ഞവർ അങ്ങനെ എല്ലാവരും ജീവനെ, ശ്വാസത്തെ വളരെയധികം സ്നേഹിച്ചു തുടങ്ങി. ജീവനിൽ പിടിമുറുക്കല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഓരോ മനുഷ്യനും , നിസ്സഹായനായ മനുഷ്യർ , ഉപേക്ഷിച്ചു കളഞ്ഞ പലതും തിരിച്ചു പിടിക്കാനൊരുങ്ങുന്നു. അമ്മുവും അക്കൂട്ടത്തിൽ പെടും. അടച്ചു പൂട്ടൽ തുടർച്ചയായതോടെ മനുഷ്യരെ കാണുക എന്ന ആർഭാടം കഴിഞ്ഞു. നല്ല നാളേയ്ക്ക് വേണ്ടിയല്ലേ എന്നൊക്കെ ആദ്യം കരുതി ആശ്വസിച്ചു. ചിലരൊക്കെ ജീവിതത്തിൽ നിന്നു ഒഴിച്ച് കൂടാനാവാത്ത വിധം അടുത്തിരുന്നു എന്നറിഞ്ഞത് ഈ നാളുകളിലാണ്. വീഡിയോ കോളുകളോട് താത്പര്യം ഇല്ലാതിരുന്ന പഴയ തലമുറ ശബ്ദം മാത്രം കേട്ടാൽ പോരാ, കണ്ടു സംസാരിക്കണം എന്ന് ആവശ്യപ്പെടാൻ തുടങ്ങി. നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലോ എന്ന ചിന്ത അവരെ കൂടുതൽ അലട്ടികൊണ്ടിരിയ്ക്കുന്നു. മഹാമാരിയുടെ താണ്ഡവം ഒട്ടും കുറവല്ലാത്തതായ ഒരു നഗരത്തിലാണ് അമ്മുവിൻറെ താമസം. അത് കൊണ്ട് തന്നെ ഭയം അല്പം കൂടുതലായി അനുഭവപ്പെടുന്നത് സ്വാഭാവികം മാത്രം എന്ന് കരുതി. ഒന്നോ രണ്ടോ മാസങ്ങൾ കൊണ്ട് ഈ ഭയാനകമായ അവസ്ഥ മാറും എന്ന് ചിന്തിച്ചവരുടെ കൂട്ടത്തിൽ അമ്മുവും ഉൾപ്പെടുന്നു. ആദ്യ ദിനങ്ങളിലെ അമ്പരപ്പും പിന്നീടുള്ള ദിനങ്ങളിലെ അസ്വാഭാവികതയും അത് കഴിഞ്ഞുള്ള ദിവസങ്ങളിലെ പാചക പരീക്ഷണങ്ങളും അതോടൊപ്പം പലവിധ മരുന്നുകളെ കുറിച്ചും പ്രതിവിധികളെ കുറിച്ചുമുള്ള മൊബൈൽ സംഭാഷണങ്ങളും കുറെയേറെ സിനിമകളും അതിലും അതിശയോക്തിയും ചുരുക്കം ചില സന്ദർഭങ്ങളിൽ സിനിമയെ വെല്ലുന്ന ക്ലൈമാക്സുകളും കൊണ്ട് അലംകൃതമായ വാർത്തകളും എല്ലാം കൊണ്ട് ദിവസങ്ങൾ കൊഴിഞ്ഞു പോകുന്നതറിഞ്ഞില്ല , മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും എന്നും നഗരം മുന്നിലായിരുന്നു. കൂട്ടുകാരിൽ പലരും നഗരം വിടാൻ തുടങ്ങി, ദൈവത്തിന്റെ സ്വന്തം നാട്ടിൽ മാത്രമേ രക്ഷയുള്ളൂ എന്ന ചിന്ത ശക്തമായി. ഒന്നാമതാകാനും പോസിറ്റീവാകാനും ആഗ്രഹമില്ലാതായി. ആംബുലൻസുകളുടെ കരച്ചിൽ കൂടി കൂടി വന്നു, ഏഴു മണിക്കൂറിനുള്ളിൽ പതിനാല് എണ്ണം വരെ എണ്ണി തരിച്ചിരുന്ന ദിവസങ്ങൾ, കരച്ചിലില്ലാതെ പോകുന്ന ആംബുലൻസുകൾ വേറെയും. നൂറ്റമ്പതോളം കുടുംബങ്ങൾ താമസിക്കുന്ന ഞങ്ങളുടെ കെട്ടിട സമുച്ചയത്തിലും നഗരപാലികയുടെ നോട്ടീസ് പതിച്ചു, ഇതുവരെ വഴിയേ പോയിരുന്ന ആംബുലൻസ് മുറ്റത്തും എത്തി. പണ്ടേ ദുർബല ഇപ്പോൾ ഗർഭിണിയും എന്ന് പറഞ്ഞ പോലെ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കി. അത്യാവശ്യ വസ്തുക്കൾ പോലും കിട്ടാൻ ബുദ്ധിമുട്ടായി തുടങ്ങി, ഓൺലൈൻ കച്ചവടം പൊടിപൊടിക്കുന്നുണ്ടെങ്കിലും എളുപ്പമാകുന്നില്ല, കിളികുഞ്ഞുങ്ങളുടെ ഭക്ഷണത്തിനു ഇരട്ടിയിലധികം വില ഈടാക്കിയ പ്രമുഖ ഓൺലൈൻ ചെയിൻ , കച്ചവടത്തിന്റെ പുതിയ തന്ത്രങ്ങൾ ഉപയോഗിച്ച് തുടങ്ങി. എന്നാലും കിളികുഞ്ഞുങ്ങൾക്ക് സമയത്തു ഭക്ഷണം എത്തിച്ചു തന്നതിൽ ഞങ്ങൾക്ക് നന്ദിയുണ്ട് . ഈയടുത്ത കാലത്തു രണ്ടു മൂങ്ങകൾ വിരുന്നുകാരായി എത്തുന്നുണ്ട്, രാത്രി പകലാക്കി കൊണ്ടിരിക്കുന്ന മക്കൾക്ക് അതൊരു പുതിയ കാഴ്ച്ചയായിരുന്നു, വിരുന്നുകാരന്റെ പ്രത്യേകതകൾ എല്ലാം മനസ്സിലാക്കി, അവയുടെ വരവ് കാത്തിരിക്കാൻ തുടങ്ങി. ഉച്ചനേരത്തു വരുന്ന മൈനകളും മുട്ടയിടാൻ സ്ഥലം അന്വേഷിച്ചു വരുന്ന പ്രാവുകളും ജീവനെ കുറിച്ചു മാത്രം സംസാരിച്ചു. ചെടികൾ വാടാതിരിക്കാനും കിളികൾക്ക് ഭക്ഷണം മുടങ്ങാതിരിക്കാനും പ്രാവുകളുടെ മുട്ട സുരക്ഷിതമായി ഇരിക്കേണ്ടതിനെക്കുറിച്ചുമായി ഞങ്ങളുടെയും മക്കളുടെയും ചർച്ച. തങ്ങളുടെ കൊച്ചു തോട്ടത്തിലെ കുഞ്ഞൻ പാവയ്ക്ക ഒരാൾ സന്തോഷത്തോടെ ഞെട്ടിൽ നിന്ന് അടർത്തിയെടുത്തപ്പോൾ കാച്ചിൽ മണ്ണിനടിയിൽ നിന്ന് എടുത്ത് അടുത്തയാളും കൃഷിക്കാരനായി. പത്ത് അടി നീളവും രണ്ടു അടി വീതിയും ഉള്ള തോട്ടം അങ്ങനെ ഞങ്ങൾക്ക് ഒരു പാട് സന്തോഷം തരാൻ മത്സരിക്കുന്നു, ആകാശത്തെ പച്ചിലക്കൂട് ഒരുക്കുമ്പോൾ ഇത് പോലെ ഒരു തണുപ്പും ആശ്വാസവും പ്രതീക്ഷിച്ചിരുന്നില്ല. വെയിൽ ഉള്ളപ്പോൾ ഇലകൾ വീടിനകുത്തുണ്ടാക്കുന്ന നിഴൽ ചിത്രങ്ങളും അടയ്ക്കാക്കിളികളുടെ കലപിലയും ഈ മഹാനഗരത്തിലെ നിലനിൽപ്പിന്റെ സാധ്യതകളെ കുറിച്ച് മാത്രം പറയുന്നു.<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br /></div>
MINI ANDREWS THEKKATHhttp://www.blogger.com/profile/09853658634703944883noreply@blogger.com2tag:blogger.com,1999:blog-1789640815276415089.post-22016010917401499612020-06-17T10:45:00.002-07:002020-06-17T10:56:52.275-07:00അരങ്ങിലും അടുക്കളയിലും<div dir="ltr" style="text-align: left;" trbidi="on">
അരങ്ങിലും അടുക്കളയിലും<br />
===========================<br />
<br />
<br />
'സ്ത്രീ സമൂഹത്തിൽ' എന്നതായിരുന്നു മത്സരത്തിനുള്ള വിഷയം. ഇതൊരു മത്സരത്തിനുള്ള വിഷയമാണോ എന്നതായിരുന്നു ഞങ്ങൾ കുറെ പേരുടെ സംശയം . ഞങ്ങളില്ലാത്ത ഒരു സമൂഹം ഉണ്ടോ? എന്തെഴുതിയാലാണ് സമ്മാനം കിട്ടുക എന്നതാലോചിച്ചു സമൂഹത്തിലെ ഞാൻ അടങ്ങുന്ന കുറച്ചു പേർക്ക് ഉറക്കം നഷ്ടപ്പെട്ടു. തമ്മിൽ തമ്മിൽ ആലോചിക്കാം എന്ന് കരുതിയാൽ അത് ബുദ്ധിമോശമാവുമെന്നു മനസ്സിലായത് കൊണ്ട് ഓരോരുത്തരും ഒറ്റയ്ക്ക് ആലോചിക്കാൻ തുടങ്ങി. നാല് മുതൽ ആറു വരെ അംഗങ്ങൾ ആകാം എന്ന തിരുത്തു വന്നു. സന്തോഷമായി, ഞങ്ങൾക്ക് എപ്പോഴും എല്ലാത്തിനും ഒരു കൂട്ടു വേണം. ഞങ്ങൾ കുറച്ചു പേർ ഒരുമിച്ചു ചിന്തിക്കാൻ ഒത്തു കൂടി. പത്തരയോടെ നീതുവിന്റെ വീട്ടിൽ ഒത്തു ചേരാം എന്നാണ് തീരുമാനിച്ചത്. അവൾക്ക് അധികം പുറത്തേയ്ക്ക് ഇറങ്ങാൻ പറ്റില്ല, കിടപ്പു രോഗിയായ അമ്മ വീട്ടിലുണ്ട് , എന്നാൽ അവളെ ഒഴിവാക്കാനും പറ്റില്ല, പുറത്തിറങ്ങാൻ സൗകര്യമില്ലാത്തതു കൊണ്ടാണോ എന്നറിയില്ല, നീതുവിന് അല്പ സ്വല്പ വായന ഉണ്ട്, അത് ചിലപ്പോൾ ഉപകാരപ്പെടും. എല്ലായിടത്തും അല്പം വൈകി എത്തുന്നത് പതിവാക്കിയ ഞാൻ പതിനൊന്നു മണിയോടെ എത്തി.<br />
ചിന്നുവും രാധയും ചില ചിന്തകളെല്ലാം വാരി വിതറുന്നുണ്ട്, നീതു അതെല്ലാം പെറുക്കിയെടുത്തു കടലാസിൽ പകർത്തുന്നു, വെട്ടുന്നു, തിരുത്തുന്നു. "സ്ത്രീകളെ ഇങ്ങനെ വിളക്കും തിരിയും ഒന്നും ആക്കി സുഖിപ്പിക്കണ്ട , ഞങ്ങൾക്ക് അങ്ങനെ നിന്ന് കത്താൻ താത്പര്യമില്ല "എന്ന് എഴുതി ചേർക്കാൻ ഉപദേശിച്ചു, നീതുവിന്റെ അമ്മ. ഷീലയും അത് സമ്മതിച്ചു, അത് ശരിയാണല്ലോ അമ്മച്ചി പറഞ്ഞതിൽ കാര്യമുണ്ട്. ഭാഷയിലെ എല്ലാ വർണനകളും പെണ്ണിനുള്ളതാണ് എന്ന് തോന്നി പോകും. ബഹിരാകാശ സഞ്ചാരി, അഗതികളുടെ അമ്മ, സൗന്ദര്യ റാണി, ആതുര സേവന രംഗത്തെ മാലാഖ, അങ്ങനെ വിവിധ മേഖലകൾ എല്ലാം തട്ടി തെറിപ്പിച്ചു കൊണ്ട് നീതുവിന്റെ അമ്മ 'പെണ്ണമ്മ ' യിലേയ്ക്ക് ഞങ്ങൾ കാതു കൂർപ്പിച്ചു. ശബ്ദത്തിനും മനസ്സിനും തളർച്ചയില്ലാത്ത എൺപതു കാരി . പതിനാലാം വയസ്സിൽ ഇരുപത്തെട്ടുകാരനെ കല്യാണം കഴിച്ചവൾ , വളരെ നേരത്തെ മരുമകൾ എന്ന സ്ഥാനം കിട്ടിയവൾ. മനസ്സുചോദ്യത്തിനുത്തരം പറയാൻ മടിച്ചവൾ, അതെ എന്ന് പറയണം എന്ന് ശഠിച്ചവരെ ധിക്കരിക്കാൻ കഴിയാതെ പോയവൾ. കൊല്ലം തോറുമുള്ള പ്രസവം ശീലമാക്കിയവൾ. ഭർത്താവിന്റെയും മക്കളുടെയും തോൽവിയ്ക്ക് പഴി കേൾക്കുന്നവൾ, കാലം കടന്നു പോകുമ്പോൾ ദുഃഖം തോന്നാതിരുന്നവൾ. റേഡിയോയിലെ ഗാനങ്ങൾക്കൊത്തു താളം ചവിട്ടാൻ കൊതിച്ചവൾ. അരിയും മുളകും പൊടിയ്ക്കുന്നതിന്റെ താളത്തിൽ തൃപ്തിപ്പെട്ടവൾ. നീതുവിന്റെ കയ്യിലിരുന്ന കടലാസ് നനഞ്ഞു, അക്ഷരങ്ങളുടെ ആകൃതി വിത്യാസപ്പെട്ടു . നമുക്ക് മത്സരിക്കണ്ട അല്ലേ ,ആരോ പറഞ്ഞു, പറഞ്ഞതാരാണ് എന്ന് നോക്കാൻ മിഴികൾ സമ്മതിച്ചില്ല.<br />
<br /></div>
MINI ANDREWS THEKKATHhttp://www.blogger.com/profile/09853658634703944883noreply@blogger.com0tag:blogger.com,1999:blog-1789640815276415089.post-45009974341283008792020-05-25T22:44:00.000-07:002020-05-25T22:44:45.476-07:00 കമ്പോള നിലവാരം <div dir="ltr" style="text-align: left;" trbidi="on">
കമ്പോള നിലവാരം<br />
===================<br />
<br />
<br />
ഒരിക്കലും തകർച്ച സംഭവിക്കാത്ത ഒരു കച്ചവടം ആണ് വിവാഹ കച്ചവടം, സാധാരണ കച്ചവടത്തിൽ പണം കൊടുത്തു വാങ്ങുന്നവയുടെ മേൽ വാങ്ങുന്നവന് പൂർണ്ണ അധികാരം ഉണ്ടാകും, എന്നാൽ വിവാഹ കച്ചവടത്തിൽ പണം കൊടുത്തവൻ ഒരു ഭാരം ഒഴിവാക്കിയ തരത്തിലോ അതോ അവനടക്കമുള്ള സമൂഹത്തിന്റെ സമ്മർദ്ദം കൊണ്ടോ നിശബ്ദനും തല കുനിച്ചു നടക്കുന്നവനും ആകുന്നു. ഇത്തരം ഒരു കച്ചവടത്തിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ മകൾ എന്ന ഭാരത്തെ ഇറക്കി വച്ച് ,കൊണ്ടു പോകുന്നവന് പണവും നൽകി കച്ചവടത്തിന്റെ എല്ലാ മാനദണ്ഡങ്ങളേയും കാറ്റിൽ പറത്തുന്നു, വിചിത്രമായ ഒരു രീതി. എത്ര കൊടുത്തു എന്നും, എത്ര കിട്ടി എന്നും മാത്രമാണ് കാര്യം, "ഇതിലും കൂടുതൽ കിട്ടണമായിരുന്നു, അവന്റെ വിദ്യഭ്യാസ യോഗ്യതയും കുടുംബപാരമ്പര്യവും സമ്പത്തും കണക്കിലെടുത്താൽ , പിന്നെ എന്ത് ചെയ്യാം , തലയിൽ വരച്ചത് ഇതായിരിക്കും ", മിക്ക ആൺ വീടുകളിലെയും സംസാരം, അവർ സഹിക്കും , ക്ഷമിക്കും. " കുറച്ചു കൂടുതൽ ചിലവായാൽ എന്താ, നമ്മുടെ മോൾക്ക് ഒന്നാന്തരം ഒരുത്തനെ കിട്ടിയില്ലേ?, കിട്ടുന്ന ഓരോ തുട്ടും ഇരട്ടിയാക്കുന്നതിനെ കുറിച്ച് മാത്രം ചിന്തിച്ചു ജീവിക്കാൻ മറന്നു പോയ പെണ്ണിന്റെ വീട്ടുകാരുടെ അഭിപ്രായമായിരുന്നു അത്. അതെ രണ്ടു വീട്ടുകാരും അവരുടെ ചിന്തകളും നല്ല ചേർച്ചയുണ്ടായിരുന്നു, അപ്പോൾ പിന്നെ കല്യാണം കമ്പോള നിലവാരം അനുസരിച്ചു നടക്കട്ടെ അല്ലേ?<br />
<br />
<br /></div>
MINI ANDREWS THEKKATHhttp://www.blogger.com/profile/09853658634703944883noreply@blogger.com0tag:blogger.com,1999:blog-1789640815276415089.post-76912478672206159462020-05-15T04:07:00.000-07:002020-05-15T04:07:00.528-07:00 വെളിച്ചത്തിലേയ്ക്ക് <div dir="ltr" style="text-align: left;" trbidi="on">
വെളിച്ചത്തിലേയ്ക്ക്<br />
====================<br />
<br />
ഇതുവരെ ഞങ്ങൾ കൂട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു, ശത്രുവിനെ പേടിച്ചു. ഒളിക്കാൻ മാളങ്ങൾ വളരെ നേരത്തെ തയ്യാറാക്കി വച്ചിരുന്നു. കാറ്റിനെയും മഴയേയും ഞങ്ങളെ പോലെ തന്നെയുള്ളതും അല്ലാത്തതുമായ മൃഗങ്ങളേയും ഞങ്ങൾ ഭയപ്പെട്ടിരുന്നു. ആയുസ്സിനെക്കുറിച്ചും സമ്പത്തിനെക്കുറിച്ചും ആകുലപെടുന്നത് ഒരു ശീലമാക്കി മാറ്റിയിരുന്നു. പിന്നെ പതുക്കെ പതുക്കെ ദൈവങ്ങളെക്കുറിച്ചും ദേവാലയങ്ങളെ കുറിച്ചും ആവലാതി പെടാൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. അതിൽ ഞങ്ങൾ വളരെയധികം മുന്നോട്ടു പോയി. ദൈവങ്ങളെ സംരക്ഷിക്കുക ഒരു ഹരമായി, ലഹരിയായി സിരകളിൽ ഒഴുകി തുടങ്ങി, ദൈവങ്ങൾക്ക് പല നിറങ്ങൾ കൊടുത്തതോടെ ഞങ്ങൾ വളരെ തിരക്കുള്ളവരായി . വളക്കൂറുള്ള ഞങ്ങളുടെ മണ്ണിൽ വേട്ടക്കാരന്റെയും ഇരകളുടെയും വളർച്ചയെ അതിശയത്തോടെയല്ലാതെ ഓർക്കാൻ കഴിയില്ല. അവരെ സംരക്ഷിക്കാനും ശിക്ഷിക്കാനും ഞങ്ങളിൽ പലരും മുന്നിട്ടിറങ്ങി, അവരും പല നിറങ്ങളും അടയാളങ്ങളും തിരഞ്ഞെടുത്തു സ്വന്തമാക്കി, ആ നിറങ്ങളും അടയാളങ്ങളും സംരക്ഷിക്കാനും ഞങ്ങൾ കുറെ ജീവനുള്ളതും ഇല്ലാത്തതുമായ പലതിനേയും ഇല്ലാതാക്കി. എന്തൊരു വളർച്ചയായിരുന്നു, വെട്ടി തെളിക്കുക, വെട്ടി പിടിക്കുക, വളരെ രസം തോന്നുണ്ടായിരുന്നു. ഇത്തരം കളികൾ കളിച്ചു തളർന്നവരേയും കളികൾക്ക് തടസ്സമായി നിന്നവരേയും ഞങ്ങൾ ഒരുമിച്ചു കൂട്ടി, മനസ്സിനെയും ശരീരത്തേയും തളർത്തുന്നതിൽ ഞങ്ങൾ വിജയിച്ചു. ഇനി അവരെ കൊണ്ട് ശല്യം ഉണ്ടാവില്ല. ദൂരകാഴ്ചകൾ ഉള്ള ഞങ്ങൾ നാളേയ്ക്ക് വേണ്ടി ഇന്നിനെ മറന്നു, വിടരുന്ന പൂവിനെ നോക്കാൻ സമയമില്ലാത്തതുകൊണ്ടു, ഉണക്കി സൂക്ഷിക്കാൻ ആജ്ഞാപിച്ചു. സമയം കിട്ടുമ്പോൾ ആസ്വദിക്കാമല്ലോ ? അങ്ങനെയിരിക്കുമ്പോഴാണ് കണ്ണിൽ പെടാത്ത അത്രയും ചെറിയ ശത്രു എത്തിയത്, ഞങ്ങളുടെ കണക്കു കൂട്ടൽ തെറ്റിക്കാൻ മാത്രം അവൻ പടർന്നു പന്തലിച്ചത് , ഇനി എന്ത് ? ഭയന്നോടാൻ ഭീരുക്കൾ അല്ല ഞങ്ങൾ, പക്ഷേ വന്ന വഴികൾ തങ്ങളെ രക്ഷിക്കില്ല എന്നൊരു ചിന്ത മുളയ്ക്കുന്നു , കണ്ടില്ല എന്ന് നടിക്കാൻ കഴിയില്ല. അപ്പോഴാണ് വെറുതെ ഇരുന്നാലോ എന്ന ചിന്ത വന്നത്, എളുപ്പമല്ല എങ്കിലും ഒന്ന് പരീക്ഷിച്ചു നോക്കാം എന്ന് കരുതി, വന്ന വഴികൾ ഓർമയിൽ കൊണ്ട് വരാൻ ശ്രമിച്ചു, അങ്ങനെയിരിക്കെ കൺപോളകളിൽ ഒരു മൃദു സ്പർശം, ഒരു തണുപ്പ്, കൺപീലികൾ ഒന്നിളകി, കൺപോളകൾ ഒന്നനങ്ങി , ഒരു വെണ്മ അല്ല പ്രകാശ കിരണം. അപ്പോൾ മിഴികൾ അടഞ്ഞിരിക്കുകയായിരുന്നോ ? ആയിരിക്കാം . ഇനി അകകണ്ണുകൾ തുറക്കുകയാണ്, നേർ വഴികൾ തെളിയുന്നു, തെളിച്ചമുള്ള വഴികൾ ..... തെളിച്ചമുള്ള ജീവിതം.....</div>
MINI ANDREWS THEKKATHhttp://www.blogger.com/profile/09853658634703944883noreply@blogger.com0tag:blogger.com,1999:blog-1789640815276415089.post-37405371284443786432020-05-09T03:28:00.000-07:002020-05-09T10:31:15.512-07:00 മനുഷ്യക്കുരുതി<div dir="ltr" style="text-align: left;" trbidi="on">
മനുഷ്യക്കുരുതി<br />
================<br />
<br />
<br />
"മനുഷ്യക്കുരുതി ഒറ്റയ്ക്ക് വേണോ ഒരുമിച്ചു വേണോ എന്നതിൽ മാത്രമേ തർക്കമുള്ളൂ . ജാതി , നിറം, ദേശം അങ്ങനെ പല പേരിനാൽ കുരുതിക്കിരയായ ജീവിതങ്ങൾ ഉയർത്തെഴുന്നേൽപ്പ് കാത്തു കിടക്കുന്നു. "<br />
അമ്മുവിന് ഈ ഒരു മറുപടി കൊടുക്കാനേ കഴിഞ്ഞുള്ളൂ . അവൾക്ക് അത് പൂർണ്ണമായി മനസ്സിലായോ എന്നറിയില്ല, തന്റെ മൗനത്തിൽ നിന്ന് അവൾ പലതും മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്. റെയിൽവേ പാളങ്ങളിൽ കിടന്നുറങ്ങിയതിനിടയിൽ മരിച്ചവരെക്കുറിച്ചും, പൊരിവെയിലത്തു അത്യാവശ്യ ഭക്ഷണം പോലും കരുതാതെ കൊച്ചു കുഞ്ഞുങ്ങളുമായി കിലോമീറ്ററകലെയുള്ള ഗ്രാമങ്ങളിലേക്ക് നടക്കുന്നവരെ കുറിച്ചുമായിരുന്നു ഇന്നവൾക്ക് സംശയം. ചോദ്യത്തിൽ കാര്യമുണ്ട് താനും, നടന്നാൽ എത്താവുന്ന ദൂരത്തിൽ അല്ല അവരുടെ ഗ്രാമമെന്നും റെയിൽവേ പാളങ്ങൾ ഉറങ്ങാനുള്ള സ്ഥലങ്ങൾ അല്ല എന്നും അവർക്കറിയാം. കുഞ്ഞു കാലുകൾ ചുട്ടുപഴുത്തപ്പോൾ ആതിര അമ്മയോടും ഇത്തരം ചോദ്യങ്ങൾ ചോദിച്ചു. അപ്പോൾ മുന്നേ ഓടുന്ന അച്ഛനെ കാണിച്ചു കൊടുത്തു, ദൂരെ നിർത്തിയിട്ടിരിക്കുന്ന ഒരു ട്രക്കിനെ ലക്ഷ്യമാക്കി ഒരു കൂട്ടം ആളുകൾ ഓടുന്നു, അതിൽ അവളുടെ അച്ഛനും ഉണ്ടായിരുന്നു. മാധ്യമങ്ങളിൽ നടക്കുന്ന തമ്മിൽ തല്ലും തലോടലും ഒന്നും അറിയാതെ ഒരു കൂട്ടം മനുഷ്യകോലങ്ങൾ തിരിച്ചു നടക്കുന്നു. ജീവിത മാർഗം തേടിയെത്തിയ നഗരത്തിൽ നാളെ മുതൽ അന്നത്തിനു വകയില്ല എന്നറിഞ്ഞപ്പോൾ ഭയപ്പെട്ടോടാൻ അമ്മയുടെ മടിത്തട്ടെന്നപോലെ സുരക്ഷിതം തങ്ങളുടെ ഗ്രാമമെന്നവർക്കു തോന്നി . നഗരത്തിനു തത്കാലം അവരെ ആവശ്യമില്ല, അതിനാൽ അവരുടെ തിരിച്ചു പോക്ക് കണ്ടില്ല എന്ന് നടിച്ചു. അവർക്കു വേണ്ടി ശബ്ദിച്ചവരുടെ ശബ്ദം എത്തുമെന്ന് പേടിച്ചു പല വാതിലുകളും കാതുകളും അടച്ചു വച്ചിരുന്നു. <br />
==================================<br />
<br />
<br />
<br /></div>
MINI ANDREWS THEKKATHhttp://www.blogger.com/profile/09853658634703944883noreply@blogger.com1tag:blogger.com,1999:blog-1789640815276415089.post-27382989327073181972020-04-29T09:57:00.000-07:002020-04-29T09:57:50.171-07:00 ഒരു കൊറോണ ദിനം <div dir="ltr" style="text-align: left;" trbidi="on">
ഒരു കൊറോണ ദിനം<br />
===================<br />
കൊറോണയെ തല്ലി കൊന്നു എന്ന് കരുതിയാണ് ഇന്നും എഴുന്നേറ്റത്. പക്ഷെ കൊല്ലാൻ പറ്റിയില്ല എന്നറിഞ്ഞു. എന്തൊരു ഭീകരനാണിവൻ, പിടി തരുന്നില്ലല്ലോ . കൊറോണയെ കുറിച്ചാലോചിരിക്കാൻ പറ്റില്ല എന്ന് പറഞ്ഞു വിശപ്പ് വാശി പിടിക്കാൻ തുടങ്ങി. അങ്ങനെ കൊറോണ മൂലം മെലിഞ്ഞു പോയ അടുക്കളയിൽ എത്തി. എന്തുണ്ടാക്കും എന്നാലോചിച്ചപ്പോൾ ചിരി വന്നു. അധികം ആലോചിക്കാൻ മാത്രം വിഭവങ്ങൾ ഒന്നും ഇല്ല. ഉള്ളത് കൊണ്ട് ഓണം പോലെ എന്ന പഴമൊഴി തട്ടി കുടഞ്ഞെടുത്തിട്ട് കുറെ ദിവസമായി. <br />
കൊടുത്തത് പരാതി കൂടാതെ കഴിച്ചി ട്ട് വീണ്ടും മൊബൈൽ നോക്കി ചിരിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവർ ഒരുതരത്തിലും ആരെയും ശല്യപെടുത്തുന്നില്ല. ആദ്യമായി കൊറോണ, മുഖാവരണം, ലോക്ക് ഡൌൺ എന്നീ വാക്കുകൾ കേട്ടപ്പോൾ തോന്നിയ അറിവില്ലായ്മയുടെ തമാശയും കുറച്ചു ദിവസം വെറുതെ വീട്ടിലിരിക്കാമെന്ന സന്തോഷവും നിറം മാറ്റം കാണിച്ചു തുടങ്ങി. പച്ചക്കറികളും പഴവർഗ്ഗങ്ങളും ഇപ്പോൾ ഞങ്ങളുടെ താമസസ്ഥലത്തു തന്നെ എത്തും. നൂറ്റമ്പതോളം കുടുംബങ്ങൾ താമസിക്കുന്ന ഈ കെട്ടിട കൂമ്പാരത്തിലെ മനുഷ്യർ ഒച്ചയും ബഹളവും ഒന്നുമില്ലാതെ താഴെ എത്തുന്നു. കൈകഴുകിയും അകലം പാലിച്ചും അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നു. ആരും ആരോടും സംസാരിക്കുന്നില്ല, ചിരിക്കുന്നുണ്ടോ എന്നറിയാൻ മുഖാവരണം സമ്മതിക്കുന്നുമില്ല. പൊടിപിടിച്ചു കിടക്കുന്ന വണ്ടികൾക്ക് ഓരം ചേർന്നു നിൽക്കുന്ന മനുഷ്യർ. കുട്ടികളെ കാണാനേ ഇല്ല. ഒരു വീട്ടിൽ നിന്ന് ഒരാൾക്ക് മാത്രമേ ഇറങ്ങാൻ അവകാശമുള്ളൂ. ബാൽകണികളിൽ പോലും കുട്ടികൾ ഇല്ല. എവിടെ പോയി അവരുടെ ആരവവും തല്ലുകൂടലും ചിരിയും , കുട്ടികൾ ഇനി കളികൾ മറക്കുമോ? ആകെ കുറച്ചു കിളികളുടെ ശബ്ദം മാത്രമേ കേൾക്കാനുള്ളൂ. അവയ്ക്ക് കൊറോണയെ കുറിച്ചു അറിയാത്തതുകൊണ്ടു നേരം വെളുക്കുമ്പോൾ തന്നെ കലപില കൂട്ടി പുറത്തുപോകും, വെളിച്ചം മങ്ങി തുടങ്ങുമ്പോൾ സ്വന്തം വാസസ്ഥലം തേടി വരുകയും ചെയ്യും. ചെടികൾക്ക് ഒഴിക്കുന്ന വെള്ളത്തിന്റെ പങ്കുപറ്റി ദാഹമകറ്റാനും അവയ്ക്ക് കഴിയുന്നു. പെട്ടന്നുള്ള അടച്ചുപൂട്ടൽ കാരണം ലോകത്തിന്റെ പല ഭാഗങ്ങളിൽ പെട്ട് പോയവർ തിരിച്ചെത്താൻ കഴിയാതെ കേഴുന്നു. പട്ടിണിയും ഭയവും കൊണ്ട് കരിഞ്ഞുണങ്ങിയ മനുഷ്യകോലങ്ങൾ കിലോമീറ്ററുകൾക്കപ്പുറമുള്ള തങ്ങളുടെ ഗ്രാമങ്ങളിലേയ്ക്ക് നടക്കുന്നത് കാണാതിരിക്കാൻ പലരും മുഖാവരണം കണ്ണിലും ധരിക്കാൻ തുടങ്ങിയിരിക്കുന്നു . <br />
<br />
<br /></div>
MINI ANDREWS THEKKATHhttp://www.blogger.com/profile/09853658634703944883noreply@blogger.com2tag:blogger.com,1999:blog-1789640815276415089.post-58570344428041957662020-04-07T08:00:00.000-07:002020-04-08T10:38:23.328-07:00 ദൈവത്തിന്റെ സന്ദേശം <div dir="ltr" style="text-align: left;" trbidi="on">
ദൈവത്തിന്റെ സന്ദേശം <br />
======================== <br />
<br />
<br />
നിങ്ങൾ എന്റെ whatsapp status , Dp എന്നിവ ശ്രദ്ധിച്ചുകാണുമെന്നാണ് ഞാൻ കരുതിയത്. നിങ്ങളിൽ മാറ്റങ്ങൾ ഒന്നും കാണാത്തതുകൊണ്ടാണ് ഓരോരുത്തർക്കും email സന്ദേശം അയക്കാം എന്ന് കരുതിയത്. വ്യക്തിപരമായി ലഭിക്കുമ്പോൾ, ഞാനറിഞ്ഞില്ല , എന്നോട് പറഞ്ഞില്ല എന്നാരും പറയില്ലല്ലോ ? നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്താണല്ലോ കോവിഡ് വന്നത്, ഇപ്പോൾ പോകേണ്ട എന്ന് പറയണം എന്നുണ്ടായിരുന്നു.നിങ്ങൾക്ക് അവനെ തോൽപ്പിക്കാൻ എത്രയും പെട്ടന്ന് കഴിയണം. പ്രാർത്ഥനയിൽ നിങ്ങൾ എപ്പോഴും മുൻപന്തിയിൽ ആയിരുന്നു, എങ്കിലും ഈ അടുത്തകാലത്ത് അത് വളരെ കൂടി. ആവശ്യങ്ങൾ കൂടി എന്ന് ഞാൻ മനസ്സിലാക്കി. തരുന്നത് സ്വീകരിക്കാൻ നിങ്ങൾക്ക് താത്പര്യം കുറഞ്ഞു. എനിക്ക് സ്തുതികളും അർച്ചനകളും ആരാധനയും വേണമെന്ന് നിങ്ങളെ പഠിപ്പിച്ചതാരാണ്? ആരാധനയും സ്തുതിയും കൊണ്ട് എന്തങ്കിലും ആരെങ്കിലും നേടിയിട്ടുണ്ടോ ? തൂണിലും തുരുമ്പിലും ഞാനുണ്ടെന്നു നിങ്ങൾക്ക് അറിയാം. പിന്നെ എന്തിനാണ് എനിക്കാണെന്നു പറഞ്ഞു നിങ്ങൾ കൊട്ടാരങ്ങൾ പണിയുന്നത്?<br />
<br />
മന്ത്രങ്ങളുടെ എണ്ണം, ചൊല്ലേണ്ട സമയം എന്നിവയെ കുറിച്ച് വളരെയധികം ചിന്തിക്കുന്നുണ്ട് എന്ന് തോന്നുന്നു. അങ്ങനെയൊന്നുമില്ല കേട്ടോ . മക്കളുടെ വേദനയും ദുരിതവും എല്ലാം അറിയുന്നുണ്ട് . പലതും അത്യാഗ്രഹത്തിൽ നിന്നുണ്ടാവുന്നതല്ലേ ? ഒന്നാലോചിച്ചു നോക്കൂ . എത്ര തലമുറയ്ക്കുള്ളതാണ് കൂട്ടി വയ്ക്കുന്നത്? ചിലവാക്കിയതിന്റെ എത്ര മടങ്ങ് തിരിച്ചു കിട്ടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? ലാഭം കൊയ്യാൻ മക്കളെ പഠിപ്പിക്കുമ്പോൾ, അവർ അത് നന്നായി പഠിച്ചു എന്ന് ഉറപ്പു വരുത്തുമ്പോൾ നിങ്ങള്ക്ക് തത്കാലം ദൈവത്തിന് സ്തുതി പറയാനുള്ള കാലമായി എന്ന് തോന്നുന്നു. ലാഭ കൊയ്ത്തിനു മാതാപിതാക്കൾ തടസ്സമാണെന്നു കാണുമ്പോൾ നിങ്ങളുടെ സ്ഥാനം വ്രദ്ധാശ്രമങ്ങളിൽ ആവുമ്പോൾ നിങ്ങള്ക്ക് സ്തുതിയും ആരാധനയും അർപ്പിക്കാൻ തോന്നാറുണ്ടോ? പുതുതായി ഞാൻ കണ്ട ഒരു കാഴ്ച്ചയാണ്, എന്റെ രൂപം പ്രചരിപ്പിക്കുക , പത്തോ ഇരുപതോ പേർക്ക് അയച്ചു കൊടുക്കുക, പെട്ടന്ന് അയച്ചാൽ നന്മ വരും, നിങ്ങൾക്ക് എങ്ങനെ ഇത് വിശ്വസിക്കാൻ കഴിയുന്നു ?. പ്രാർത്ഥനകളുടെ എണ്ണവും അങ്ങനെ തന്നെ. നിങ്ങള്ക്ക് എന്ത് പറ്റി ? നിങ്ങളുടെ ഇടയിൽ തന്നെയുള്ളവർ നിങ്ങളെ വഴി തെറ്റിക്കുന്നു. എന്നെ രക്ഷിക്കാൻ വേണ്ടിയാണ് പലരും നടക്കുന്നത്, നിങ്ങളുടെ കൈയ്യിലാണോ എന്റെ രക്ഷ ? കളകളാണല്ലോ പടർന്നു പന്തലിച്ചതു എന്നോർക്കുമ്പോൾ ഒരു വിഷമം . നിങ്ങൾ കുറെ കൂടി ധൈര്യമുള്ളവരാകണം. ഞാൻ തരുന്നത് സ്വീകരിക്കുക, ഒന്നും നിങ്ങളുടെ തകർച്ചയ്ക്കല്ല. നിങ്ങൾ എനിക്ക് ഒരു ഉറപ്പ് തരണം, എന്താണെന്നല്ലേ ഇനി ഞാൻ എഴുതുന്നത് ശ്രദ്ധിച്ചു വായിക്കണം,അതനുസരിച്ചു ജീവിക്കുക . "താളം തെറ്റാതെയും തെറ്റിക്കാതെയും ജീവിക്കുക, നിന്റെ മാത്രമല്ല സഹജീവികളുടെയും " എളുപ്പമാണെന്നേ! ഒന്ന് പരീക്ഷിച്ചു നോക്കൂ .പിന്നെ എന്റെ Dp ഒന്ന് നോക്കണേ, അതിലുണ്ട് എല്ലാം .</div>
MINI ANDREWS THEKKATHhttp://www.blogger.com/profile/09853658634703944883noreply@blogger.com2tag:blogger.com,1999:blog-1789640815276415089.post-58019199071946381112019-10-24T08:13:00.000-07:002019-10-25T07:06:04.855-07:00മുഖം മൂടികൾ <div dir="ltr" style="text-align: left;" trbidi="on">
മുഖം മൂടികൾ<br />
===============<br />
<br />
പിതാവിന്റെ ജന്മദിനം മുഖപുസ്തകം വഴി കൂട്ടുകാരെ അറിയിക്കുകയായിരുന്നു, മകൻ. മനോഹരമായ പദങ്ങൾ കൊണ്ട് അലങ്കരിച്ച നിറമുള്ള ഒരു പോസ്റ്റ്. ആശംസകളുടെ പ്രവാഹമായിരുന്നു, ആയിരകണക്കിന് കൂട്ടുകാരുണ്ടായിരുന്നു അവനു, പകുതിയിലധികം പേരും 'ഭാഗ്യവാനായ അച്ഛനു ' ആശംസകൾ നേർന്നു. തങ്ങളുടെ മക്കൾ ഇങ്ങനെ ചെയ്യുന്നില്ലല്ലോ എന്നോർത്തു ദുഃഖിക്കുന്ന മാതാപിതാക്കളും അവന്റെ സുഹൃത് വലയത്തിൽ ഉണ്ടായിരുന്നു. മനസ്സിന്റെ വേദന ഒളിപ്പിച്ചുകൊണ്ടു അവരും ആശംസ പ്രവാഹത്തിൽ പങ്കു ചേർന്നു . എൺപത് വയസ്സായ അച്ഛൻ ഇതൊന്നും അറിഞ്ഞില്ല, അന്നും പതിവുപോലെ ഉച്ചയ്ക്ക് കിട്ടിയ പൊതിച്ചോറിൽ നിന്ന് ബാക്കിയുണ്ടായിരുന്നതും കഴിച്ചു ഉറങ്ങാൻ കിടന്നു, അപ്പോഴും മകൻ മറ്റൊരു നഗരത്തിൽ ഉറക്കമിളച്ചിരുന്ന് കൂട്ടുകാർക്ക് നന്ദി പറയുകയായിരുന്നു.</div>
MINI ANDREWS THEKKATHhttp://www.blogger.com/profile/09853658634703944883noreply@blogger.com0tag:blogger.com,1999:blog-1789640815276415089.post-20011046205475512322019-03-28T08:46:00.000-07:002019-03-28T08:46:32.213-07:00ഒരു യാത്രയുടെ സുഖവും ദു:ഖവും <div dir="ltr" style="text-align: left;" trbidi="on">
എന്തൊരു ഈണമാണ് ഇന്നത്തെ ഉണർത്തു പാട്ടിനു , വിശ്വസിക്കാനാകുന്നില്ല മനോഹരമായ ഈണം തന്നെ വേഗം വിളിച്ചുണർത്തി, ഉണർത്തി എന്ന് പറഞ്ഞാൽ തെറ്റാകും ഉറങ്ങിയവർക്കല്ലേ ഉണരാൻ പറ്റുകയുള്ളൂ. പഠന കാലത്തെ വിനോദയാത്രയെ ഓർമപ്പെടുത്തുന്നതുപോലെ ഉറക്കമില്ലായ്മ ആയിരുന്നു ഇന്നലെയും. കിടക്കയിൽ നിന്ന് ചാടി എഴുന്നേറ്റു, ജോലികൾ എല്ലാം പെട്ടന്ന് അവസാനിപ്പിച്ചു , സാധാരണയുള്ള എണ്ണിപ്പെറുക്കലുകളോ പരിഭവമോ ഇല്ലാതെ തന്നെ, ഒരു മൂളിപ്പാട്ടിന്റെ ഈണത്തിന് ഒത്തു താൻ ഒഴുകുകയായിരുന്നു. പപ്പയ്ക്കും മക്കൾക്കുമുള്ള ഭക്ഷണം എടുത്തു വച്ചതിനു ശേഷം താൻ ഒരുങ്ങാൻ തുടങ്ങിയപ്പോൾ, ഒരു പരിഹാസ ചോദ്യം, "ഒരു അനാഥ ശാല സന്ദർശനത്തിനാണോ ഇത്രയും സന്തോഷം?" മറുപടി പറഞ്ഞു ആ രസം കൊല്ലിയെ ചൊടിപ്പിക്കണ്ട എന്ന് കരുതാനും മാത്രം എന്റെ മനസ്സിന് സന്തോഷമുണ്ടായിരുന്നു. അത് അനാഥ കുഞ്ഞുങ്ങൾ കാഴ്ച വസ്തുക്കൾ ആയതു കൊണ്ടല്ല, കൂട്ടുകാരുമായുള്ള യാത്ര അത് മാത്രമായിരുന്നു അപ്പോൾ മനസ്സിൽ. താൻ തന്നോട് തന്നെ ചിരിച്ചത് തെറ്റിദ്ധരിച്ചു കൊണ്ട് ആശ്വാസത്തോടെ ചോദ്യകർത്താവ് പിൻവാങ്ങി, വാതിൽ തുറന്നു പുറത്തിറങ്ങി. തന്നെ കാത്തെന്നപോലെ ലിഫ്റ്റ് ഫ്ലോറിൽ തന്നെ ഉണ്ടായിരുന്നു. മഞ്ഞിനേയും ഇരുട്ടിനെയും വകഞ്ഞു മാറ്റി കൊണ്ട് ഒരു കൂട്ടം അമ്മമാരെ കൂട്ടികൊണ്ടു താൻ ഒറ്റയ്ക്ക് റിക്ഷ സ്റ്റാൻഡിൽ എത്തി, മൊബൈൽ ശബ്ദം സോന വഴിയിൽ കാത്തു നിൽക്കുന്നത് അറിയിച്ചു. അനുസരണയുള്ള കുട്ടികളെ പോലെ എല്ലാ അമ്മമാരും ഒത്തുചേരാം എന്ന് പറഞ്ഞിരുന്ന കവലയിൽ എത്തി. ബസിൽ അവരവർക്കു സൗകര്യ പ്രദമായ ഇടം തിരഞ്ഞെടുക്കുന്നതിൽ ഒട്ടു മിക്കവരും വിജയിച്ചു. യാത്രയുടെ തുടക്കം തന്നെ എല്ലാവരും സുഖ സുഷുപ്തിയിൽ ആണ്ടു. ഒരു ദിവസത്തെ ജോലികൾ മുഴുവൻ ഒന്നോ രണ്ടോ മണിക്കൂറുകൊണ്ട് തീർത്ത ക്ഷീണം, വെയിൽ തെളിഞ്ഞു തുടങ്ങിയപ്പോൾ ഓരോരുത്തർ ഉയർത്തെഴുന്നേറ്റു. പ്രാർത്ഥനയോടെ തുടങ്ങി പാട്ടിലും കളികളിലും കളിയാക്കലുകളിലുമായി മുന്നേറി . രണ്ടര മണിക്കൂർ യാത്രയ്ക്ക് ശേഷം ചെന്നെത്തിയത് ഒരു വലിയ കോട്ട വാതിലിനു മുന്നിൽ, ചുറ്റും വിജനമായ പ്രദേശം, ഒട്ടും സ്നേഹമില്ലാത്ത പോലെ. പച്ചപ്പ് പേരിനു മാത്രം, കൃഷിക്കാരൻ ഉപേക്ഷിച്ച ഭൂമി. മനുഷ്യന് അന്നമായി ചെടികളോ ഭൂമിക്ക് തണലായി മരങ്ങളോ ഇല്ലാത്ത മണ്ണ്. ചൂട് കാറ്റും പൊടിപടലവും നിറഞ്ഞ അന്തരീക്ഷം. വരുന്ന വഴികളിൽ കൊച്ചു കൊച്ചു കൂരകളും ഉണങ്ങിയ മനുഷ്യരെയും കണ്ടിരുന്നു. ഞങ്ങളുടെ വരവ് മുൻകൂട്ടി അറിയിച്ചിട്ടും കോട്ടവാതിൽ തുറക്കാത്തത് ആരെയോ ഭയപ്പെട്ടിട്ടായിരിക്കാം. ലീഡറിന്റെ ഫോൺ സന്ദേശത്തിനു ശേഷം നാലോ അഞ്ചോ മിനിറ്റുകൾ കഴിഞ്ഞു, ഒരു കരച്ചിലോടെ കോട്ടയുടെ കവാടം തുറന്നു. പുറത്തെ കാഴ്ച്ചകൾക്ക് വിപരീതമായ ഒരിടം, നിറയെ പൂക്കൾ, കായ്കനികൾ, പച്ചില പന്തലുകൾ. ഉദ്യാന പാലകർ സ്നേഹിച്ച മണ്ണ് തളിർത്തുലഞ്ഞു നിൽക്കുന്നു, ഉദ്യാനത്തിന്റെ പല ഭാഗങ്ങളിലായി ലാളിത്യത്തോടെ തല ഉയർത്തി നിൽക്കുന്ന മൂന്നു കെട്ടിടങ്ങൾ. കെട്ടിടങ്ങളിൽ നിന്ന് പുറത്തിറങ്ങിയവർ തങ്ങളുടെ ആരെങ്കിലും ഉണ്ടോ എന്നറിയാൻ പതിവ് പോലെ ഇറങ്ങി വന്നു, വെറും കാഴ്ച്ചക്കാരായ ഞങ്ങളെ കണ്ട് എപ്പോഴത്തേയും പോലെ ഇന്നും അവർ നിരാശരായി, എങ്കിലും അവർ ഞങ്ങളെ സ്വീകരിച്ചു, വിപണിയിൽ നിന്ന് വാങ്ങി കൊണ്ട് വന്ന സമ്മാനങ്ങൾ അവർ സന്തോഷത്തോടെ വാങ്ങി , ഇനിയെന്തെങ്കിലും വേണമോ എന്ന് ചോദിക്കാൻ ഞങ്ങൾ ധൈര്യപ്പെട്ടില്ല, സ്വന്തം മക്കൾക്ക് വാരിക്കോരി കൊടുക്കുന്നതിനിടയിൽ ഇത്തരക്കാരെ ഒഴിവാക്കേണ്ടതാണ് എന്ന് ഞങ്ങൾക്ക് അറിയാം. ഇനി വരുന്നവർ ഞങ്ങളെ തീർച്ചയായും കൊണ്ടുപോകും എന്ന് അവർ വെറുതെ മോഹിച്ചു, കോട്ട വാതിൽ വീണ്ടും അടഞ്ഞു, നമുക്ക് വേഗം വീട്ടിൽ എത്താം, കുട്ടികൾ വീടെത്തുന്നതിനു മുൻപ് എത്തണം, ഞങ്ങൾ വീണ്ടും സ്വന്തം കുഞ്ഞുങ്ങളുടെ അമ്മമാർ മാത്രമായി.<br />
<br /></div>
MINI ANDREWS THEKKATHhttp://www.blogger.com/profile/09853658634703944883noreply@blogger.com0tag:blogger.com,1999:blog-1789640815276415089.post-32718087065200002212018-09-19T01:45:00.001-07:002018-09-19T01:45:24.365-07:00അമ്മയുടെ കത്ത് <div dir="ltr" style="text-align: left;" trbidi="on">
അമ്മയുടെ കത്ത്<br />
================<br />
<br />
<br />
പ്രിയ മക്കൾക്ക് ,<br />
<br />
നല്ലതൊന്നും കാണാനോ കേൾക്കാനോ ഇല്ലാതായിട്ട് കുറെ നാളായി, നിങ്ങള്ക്ക് വല്ല ബുദ്ധിമുട്ടും തോന്നുണ്ടോ ? എല്ലാ സാമൂഹ്യ മാദ്ധ്യമങ്ങളും ഇരയേയും വേട്ടക്കാരനെയും കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. ഇര ആരെന്നും വേട്ടക്കാരൻ ആരെന്നും അന്വേഷണ സംഘം അന്വേഷിക്കട്ടെ. എങ്കിലും അമ്മയുടെ അറിവ് അനുസരിച്ചു അമ്മയുടെ വർഗ്ഗം വേട്ടയാട പെടുക എന്നത് വളരെ സാധാരണമായി കൊണ്ടിരിക്കുന്നു. പകൽ പഠിക്കാൻ പോയ പെൺകുട്ടി മുതൽ രാത്രി സിനിമ കാണാൻ പോയവർ വരെ ഇതിൽ പെടുന്നു. ഇത്രയും വെറുക്ക പെട്ടത് എങ്ങനെ എന്ന് മനസ്സിലാവുന്നില്ല, പെൺ രൂപത്തെ ദൈവമായി പ്രതിഷ്ഠിച്ച ഒരുപാട് മന്ദിരങ്ങൾ നമുക്കുണ്ട്. ശക്തിയായി, അറിവായി എല്ലാം നാം അവരെ അംഗീകരിക്കുന്നു. അതെല്ലാം കൽ പ്രതിമകൾ അല്ലേ , ജീവനുള്ളവയെ ബഹുമാനിക്കേണ്ടതും ആദരിക്കേണ്ടതും ആയി തോന്നുന്നില്ലായിരിക്കാം . ഭിക്ഷക്കാരൻ മുതൽ ആത്മീയ ആചാര്യൻ വരെ പെണ്ണുടൽ മാത്രമേ കാണുന്നുള്ളൂ എന്ന് തോന്നുന്നു . അവളിലെ അമ്മയെയോ സഹോദരിയെയോ കാണാൻ കഴിയുന്നില്ല എന്നോർക്കുമ്പോൾ ഭയം തോന്നുന്നു. ഒരു പെൺകുട്ടിപോലും ആൺ വർഗ്ഗത്തെ പേടിച്ച് വീട്ടു തടങ്കലിൽ അടയ്ക്കപ്പെടരുത് . നിങ്ങൾ കാണുന്ന കാഴ്ചകളും നിറങ്ങളും അവർക്കും അവകാശപെട്ടതാണ് എന്ന് മറക്കരുത്. ഭീഷണി പെടുത്തിയും ഭയപെടുത്തിയും അവരിൽ നിന്ന് ഒന്നും കവർന്നെടുക്കാതിരിക്കുക. നല്ല അമ്മയായി, സഹോദരിയായി , ഭാര്യയായി ,സുഹൃത്തായി, അഗതികളുടെ അമ്മയായി ഒക്കെ അവരും ജീവിക്കട്ടെ. ഇത്രയും എന്റെ ആൺകുട്ടികളോട് പറയുമ്പോൾ എന്റെ പെണ്മക്കളോട് ഒരേ ഒരു കാര്യം മാത്രമേ പറയാനുള്ളൂ , സ്വന്തം ശക്തി തിരിച്ചറിയൂ , അത് ആരെയും തോൽപിക്കാനോ തകർത്തെറിയാനോ അല്ല , പടുത്തുയർത്താനും രക്ഷപെടുത്താനും ആണെന്ന് മറക്കാതിരിക്കുക .<br />
<br />
<br /></div>
MINI ANDREWS THEKKATHhttp://www.blogger.com/profile/09853658634703944883noreply@blogger.com0tag:blogger.com,1999:blog-1789640815276415089.post-28636831744913956212018-08-16T02:42:00.000-07:002018-08-16T02:42:42.199-07:00'ആൾ ദൈവങ്ങൾ' എവിടെ?<div dir="ltr" style="text-align: left;" trbidi="on">
<span style="background-color: lime;"><span><span style="background-color: lime;"></span></span></span><span style="background-color: white;">ദൈവത്തിന്റെ മൊത്ത വിതരണക്കാരേയും കച്ചവടക്കാരെയും അന്വേഷിച്ചു അമ്മു മടുത്തു . മഴക്കെടുതിയിൽ നിന്ന് അമ്മുവിൻറെ സഹോദരങ്ങളെ രക്ഷിക്കാൻ എന്തെങ്കിലും കുറുക്കു വഴിയുണ്ടോ ? ഏതു ദൈവത്തിന്റെ ജപങ്ങളാണ് ഞാൻ ചൊല്ലേണ്ടത് ? ഏതു ആരാധനാലയത്തിലാണ് അഭയം</span><br />
<span style="background-color: white;">തേടേണ്ടത് ? ആർക്കെങ്കിലും ദർശനങ്ങൾ കിട്ടിയിരുന്നോ ? എങ്കിൽ ഈ പാവം ജനതയെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്യാമായിരുന്നില്ലേ? മാറാരോഗങ്ങൾ നിങ്ങളുടെ പ്രാർത്ഥന കൊണ്ടല്ലേ മാറിയിരുന്നത്? കുട്ടികളുടെ ഉയർന്ന മാർക്ക്, ജോലി, താമസിക്കാനുള്ള 'കൊട്ടാരങ്ങൾ ' ഇവയ്ക്കെല്ലാം പ്രത്യേകം പ്രത്യേകം കുറുക്കു വഴികൾ ഉണ്ടായിരുന്നില്ലേ? ചത്തൊടുങ്ങിയതും ചത്തൊടുങ്ങാനുള്ളതും നശിച്ചതും നശിക്കാനുള്ളതും നല്ലതിനായിരുന്നു എന്ന് പറഞ്ഞു കൊണ്ട് നിങ്ങൾ നിങ്ങളുടെ നില ഭദ്രമാക്കും എന്നറിയാം.ഞങ്ങൾ സാധാരണ ജനങ്ങൾക്കു ദൈവ ഭാഷ അറിയാത്തതു കൊണ്ട് നിങ്ങൾ ഞങ്ങളുടെ സന്ദേശവാഹകരാണെന്നു തെറ്റിദ്ധരിപ്പിച്ചു സ്വരുക്കൂട്ടിയ പണം തിരികെ തരാൻ പറ്റില്ല എന്നറിയാം, എങ്കിലും പുറകെ കൂട്ടിയ ജനങ്ങളെ തിരിച്ചു പറഞ്ഞയക്കുമെന്നു കരുതുന്നു.</span><br />
<span style="background-color: #38761d;"><span></span></span><br />
<div style="text-align: left;">
<span style="background-color: #38761d;"><span></span><span></span></span><br /></div>
</div>
MINI ANDREWS THEKKATHhttp://www.blogger.com/profile/09853658634703944883noreply@blogger.com0tag:blogger.com,1999:blog-1789640815276415089.post-66297538569824530952018-01-23T10:16:00.002-08:002020-10-08T10:44:27.290-07:00നല്ല കള്ളൻ<div dir="ltr" style="text-align: left;" trbidi="on">
<br />
<br />
കക്കുന്നത് തെറ്റാണെന്നു എന്നെ പറഞ്ഞു പഠിപ്പിച്ചിരുന്നു. അടുത്ത പറമ്പിൽ നിന്ന് കശു മാങ്ങാ കൊണ്ടുവന്ന അന്ന് തന്നെ ശപഥം ചെയ്തിരുന്നു, ഇനി കളവ് ഇല്ല എന്ന് . ഇഷ്ടപെട്ട ഒരു പെൻസിൽ വീട്ടിലേയ്ക്ക് കൊണ്ട് വന്നപ്പോൾ , കിട്ടിയ അടിയുടെ പാട് ഇപ്പോഴും തുടയിൽ ഉണ്ട്. അന്നും ഇന്നും ആരോ ഇട്ടു പഴകിയ യൂണിഫോം, നടന്നു തേഞ്ഞ ചെരിപ്പുകൾ, ഭാരം താങ്ങി ജീവിതം മടുത്ത ബാഗ് ഇവയാണ് തനിക്ക് സ്കൂളിലേയ്ക്കുള്ള കൂട്ട് . ഒരു നല്ല ചെരിപ്പിനായി ചോദിച്ചപ്പോൾ പൊട്ടി കരഞ്ഞ അച്ഛന്റെ മുഖം, പിന്നീടൊരിക്കലും ഒന്നും ചോദിക്കാതിരിക്കാൻ അപ്പുവിനെ സഹായിച്ചു.<br />
<br />
മുറിയുടെ ഒഴിഞ്ഞ കോണിൽ ഒരു തുണികൂമ്പാരമായി ഇരിക്കുന്ന അച്ഛൻ , അച്ഛനെന്താ ഇങ്ങനെ എന്ന ചോദ്യത്തിന് അമ്മയുടെ മറുപടി " വളർത്തിയ തള്ളയോട് ചോദിക്ക്", "എന്റെ മോന് വയ്യ , പാവം കുട്ടി " എന്ന് അച്ഛമ്മ .<br />
ഇവരുടെ കൂടെ താനും തന്റെ പൊന്നനിയത്തിയും .അവളെ നല്ല ചന്തത്തിൽ നടത്താൻ ഒരു നല്ല ഉടുപ്പ് പോലുമില്ല, ഒരിക്കൽ അവൾ കാലിൽ കൊലുസിന്റെ ചിത്രം വരയ്ക്കുന്നത് കണ്ടു, നല്ല ശേലായിരുന്നു , പക്ഷെ അതിലെ മുത്തുമണികൾക്ക് അവളുടെ കൊഞ്ചൽ പോലെ ശബ്ദമുണ്ടാക്കാൻ പറ്റില്ലല്ലോ ? വര്ഷങ്ങള്ക്കു മുൻപ് ഒരു കലോത്സവത്തിൽ അവളെയും കൂട്ടി, ആരുടേയോ ഒഴിവിൽ. ഉടുപ്പും മറ്റു അലങ്കാരങ്ങളും അവർ തരാം എന്നേറ്റതു കൊണ്ട് അമ്മ സമ്മതം മൂളി . എന്നും അവൾ ചോദിക്കും, ഉടുപ്പ് തന്നോ ? ഏതു നിറത്തിലെ മാലയാണ്, കൊലുസുകളിൽ ധാരാളം മണികൾ ഉണ്ടോ ? എല്ലാം നേരമാവുമ്പോൾ കിട്ടും എന്ന അമ്മയുടെ മറുപടി, അവളെ തൃപ്തയാക്കും.<br />
അടുത്ത കടകളിൽ കണക്കെഴുതി തളർന്നു വരുന്ന അമ്മയുടെ ശബ്ദവും തളർന്നതായിരിക്കും, എങ്കിലും ഞങ്ങൾക്കായി എന്തെങ്കിലും പലഹാരം കൊണ്ടു വരാൻ മറക്കാറില്ല. വീട്ടിലെത്തിയാൽ പിന്നെ അടുക്കളയാണ് അമ്മയുടെ ലോകം, കഞ്ഞി കാലമായോ എന്നറിയാൻ ഇടയ്ക്കിടെ അച്ഛമ്മ അടുക്കളയിലേക്ക് എത്തി നോക്കും, കഞ്ഞിയ്ക്കു പകരം ശകാരവർഷങ്ങൾ, തിരിച്ചു ശാപവാക്കുകൾ , ഇതിനിടയിൽ അച്ഛന്റെ കരച്ചിൽ, "എനിക്കാരുമില്ലേ , എനിക്കൊന്നുമില്ലേ , എനിക്കാരുമില്ലേ .....", ഒച്ച വച്ച് തളരുമ്പോൾ വീണ്ടും തുണികൂമ്പാരമായി മാറും. അയൽ വീടുകളിൽ പല തരത്തിലെ സന്ധ്യ പ്രാർത്ഥനകളിൽ മുഴുകുന്നവർ ഞങ്ങളുടെ വീട്ടിലെ അപശബ്ദങ്ങളിൽ നിന്നും രോദനങ്ങളിൽ നിന്നും അകന്നു നിന്നു .<br />
<br />
ദീപമോളും ഞങ്ങളും കാത്തിരുന്ന ദിവസം എത്തി, കലോത്സവ ദിവസം, കലയും ആർഭാടവും മത്സരവും കൈ കോർക്കുന്ന ദിവസം. ആരോ തന്ന ഉടുപ്പും മാലയും വളകളും കൊലുസുകളും അണിഞ്ഞു അവൾ എന്റെ അടുത്തേയ്ക്കു ഓടി വന്നു, എന്ത് തിളക്കമായിരുന്നു, അവളുടെ കണ്ണുകളിൽ, അമ്മയുടെ നിറഞ്ഞ കണ്ണുകളിൽ ആദ്യമായി പുഞ്ചിരി വിടർന്നു. എന്നും ഇങ്ങനെ ആയിരുന്നു എങ്കിൽ ആഗ്രഹിച്ചു. സന്തോഷം അധികം നീണ്ടു നിന്നില്ല, മത്സരം കഴിഞ്ഞു, ആടയാഭരണങ്ങൾ അഴിച്ചു അമ്മ ഒരു ബാഗിൽ വച്ചു , ദീപ മോൾ വീണ്ടും മുഷിഞ്ഞ യൂണിഫോമിനുള്ളിലായി . അവൾ ഒന്നും ചോദിക്കാതെ തന്നെ അമ്മ പറഞ്ഞു "'അമ്മ പുതിയതൊന്ന് വാങ്ങി തരാം, ഇത് നമ്മുടെയല്ലല്ലോ ?" ബാഗിൽ നിന്ന് ഞാൻ കൊലുസുകൾ എടുത്തു, ആരും കണ്ടില്ല എന്ന് ഉറപ്പു വരുത്തി . അതൊരു തുടക്കം മാത്രമായിരുന്നു. തളർന്നിരിക്കുന്ന അച്ഛന്റെ കയ്യിലേക്ക് , അച്ഛമ്മയുടെ മരുന്ന് പെട്ടിയിലേയ്ക്ക്, ദീപമോളുടെ മോഹങ്ങളിലേയ്ക്ക് ,അമ്മയുടെ തീരാ ദു:ഖങ്ങളിലേയ്ക്ക് എല്ലാം തന്നാൽ കഴിയുന്ന വിധം ആശ്വാസം നിറച്ചു . <br />
<br />
<br />
<br />
<br />
</div>
MINI ANDREWS THEKKATHhttp://www.blogger.com/profile/09853658634703944883noreply@blogger.com0tag:blogger.com,1999:blog-1789640815276415089.post-45343145289005971052017-03-08T03:11:00.000-08:002017-03-08T03:11:22.706-08:00പ്രതീക്ഷയോടെ---വനിതാ ദിനം<div dir="ltr" style="text-align: left;" trbidi="on">
ഇന്ന് എത്ര വനിതകൾക്കു ഈ ദിനം ആഘോഷിക്കാൻ സാധിച്ചു എന്നറിയില്ല. ഞങ്ങളിൽ ഒരു കൂട്ടർ സോഷ്യൽ മീഡിയകളിൽ മാത്രം ആഘോഷിച്ചു , മുഖത്തോട് മുഖം നോക്കി ഒരു സ്ത്രീയോടും സംസാരിക്കാൻ സമയം കിട്ടിയില്ല.<br />
ഈ ദിനത്തിന്റെ പ്രത്യേകത അറിയാതെ പോയവരുടെ എണ്ണവും കുറവല്ല.<br />
ഞങ്ങൾ വെറും 'മാംസ കഷ്ണങ്ങൾ ' എന്ന് കരുതേണ്ടി വരുന്ന ഒരു കൂട്ടർ.<br />
കാമ ഭ്രാന്തന്മാരിൽ നിന്ന് സ്വന്തം കുഞ്ഞുങ്ങളെ പോലും രക്ഷിക്കാൻ കഴിയാതെ പോയ അമ്മമാർ . പെൺ ഭ്രൂണങ്ങളെ ചവറ്റു കൊട്ടയിൽ നിക്ഷേപിക്കാൻ നിർബന്ധിക്കപ്പെട്ടവർ , ഒൻപത് വയസ്സുള്ള 'പെൺകുഞ്ഞിന് ' തൂങ്ങി മരിക്കാൻ കഴിയും എന്ന് കരുതേണ്ടി വന്നവർ .....അങ്ങനെ പലരും .<br />
<br />
ഭയത്തോടെ മാത്രം കേൾക്കുന്ന ഓരോ 'വീര പരാക്രമങ്ങൾ' .<br />
എണ്ണം കൂടുന്നു .... ഇല്ല, എണ്ണുന്നു അതാണ് സത്യം. മുൻ കാലങ്ങളിൽ പുറത്തറിയിക്കാതെ ഒളിച്ചു വച്ച് , 'വിഷ വിത്തുകൾ' വളരാൻ നാം സഹായിച്ചു . ഇനി വെട്ടി ഒതുക്കി തീയിൽ എറി യുന്ന കാലം , പ്രതീക്ഷയുടെ കാലം........</div>
MINI ANDREWS THEKKATHhttp://www.blogger.com/profile/09853658634703944883noreply@blogger.com0tag:blogger.com,1999:blog-1789640815276415089.post-12813605501181062132016-10-29T08:43:00.000-07:002016-10-29T08:43:37.448-07:00ഞങ്ങളിലെ നിങ്ങളും നിങ്ങളിലെ ഞങ്ങളും <div dir="ltr" style="text-align: left;" trbidi="on">
എന്നെയും കൂട്ടുകാരെയും ഇന്ന് നിങ്ങളുടെ കൂട്ടർ കല്ലെറിഞ്ഞു, എന്റെ കാലൊടിഞ്ഞു. എങ്ങനെയോ ഞാൻ രക്ഷപെട്ടു. പക്ഷെ എന്റെ വർഗ്ഗ ത്തിൽ പെട്ട മറ്റു പലരും നിങ്ങളുടെ കയ്യിലെ കല്ല് കൊണ്ടും, വടി കൊണ്ടും മറ്റ് പല ഉപകരണങ്ങളും കൊണ്ട് മരിക്കുന്നുണ്ട്. നിങ്ങൾക്ക് എന്ത് പറ്റി ? നിങ്ങൾക്ക് കാവലായാണല്ലോ ഞങളെ കൂടെ കൂട്ടിയത്, ഞങ്ങൾക്ക് അതിൽ അഭിമാനവും ഉണ്ട്. നിങ്ങൾ തരുന്ന ഭക്ഷണവും കഴിച്ചു നിങ്ങളുടെ കാവൽക്കാരായി ഞങ്ങളുടെ വർഗ്ഗം. അനുസരണയോടെ ഞങ്ങൾ ഇപ്പോഴും നിങ്ങളുടെ കൂടെയുണ്ട്. ഈയടുത്തതായി എണ്ണത്തിൽ ഞങൾ കുറെയേറെ വർദ്ധിച്ചു. ജനന നിയന്ത്രണം അറിയാത്തതു കൊണ്ടായിരിക്കും. <br />
<br />
വഴിയോരം മുഴുവൻ ഞങ്ങൾക്കുള്ള ഭക്ഷണം കൊണ്ട് ചീഞ്ഞു നാറുന്നു. എവിടെയും ഇറച്ചി തുണ്ടുകളും എല്ലുകളും മറ്റു ഭക്ഷണങ്ങളും. നിങ്ങളിൽ പലരും മൂക്ക് പൊത്തി നടക്കുന്നത് കണ്ടിട്ടുണ്ട്. ആരും വൃത്തിയാക്കാറില്ല . പൊതു നിരത്തിൽ ഞങൾ കടിപിടി കൂടാൻ തുടങ്ങി , നിങ്ങൾ കണ്ടില്ല എന്ന് നടിച്ചു . ഏതോ ഒരു ഉപകരണം ചെവിയിൽ തിരുകി കൈയ്യിൽ മറ്റൊന്ന് പിടിച്ച് ചിരിച്ചും അട്ടഹസിച്ചും ആക്രോശിച്ചും നിങ്ങൾ കടന്നു പോവുന്നു.<br />
ഞങ്ങളിൽ മുന്തിയ വർഗ്ഗം എന്ന് നിങ്ങൾ കരുതിയവ നിങ്ങളുടെ മെത്തയിലും എത്തി. അവരുടെ ജീവിതം സുഖപ്രദമായി. നിങ്ങൾ അവേരയും കൊണ്ട് നടക്കാനിറങ്ങുംമ്പോൾ ഞങ്ങൾക്കും എന്തെങ്കിലും തരുന്നത് പതിവാക്കി.<br />
<br />
നിങ്ങളുടെ വർഗ്ഗത്തിൽ പെട്ട കുട്ടികളെയും മുതിർന്നവരെയും ചില വഴി വക്കുകകളിലും ആരാധനാലയങ്ങളുടെ പരിസരത്തും കാണാറുണ്ട്, അവരെ നിങ്ങൾ ആട്ടി പായിക്കുന്നത് എന്തിനാണ്?, അവരും ഉപദ്രവകാരികളാണോ? അവരിൽ ചിലർ ഞങ്ങളുടെ കൂടെ ചവറ്റു കൂനകളിൽ തിരയാറുണ്ട്. ഞങ്ങളും അവരും തമ്മിൽ മത്സരിക്കും, ഒരു തുണ്ടു അപ്പ കഷണത്തിനായി. ഒരിക്കൽ ഞങ്ങളുടെ വർഗ്ഗത്തിലെ ചിലരെ നിങ്ങൾ നല്ല വസ്ത്രങ്ങൾ അണിയിച്ച് നിങ്ങളെ പോലെ സുന്ദരന്മാരും സുന്ദരികളും ആക്കി കൊണ്ട് പോകുന്നത് കണ്ടു, നല്ല ശേലായിരുന്നു, അവർ വർഗ്ഗ സ്നേഹം കാണിക്കാൻ ഒരുങ്ങി, പക്ഷെ നിങ്ങൾ അത് തടഞ്ഞു. എന്നെ അവർ ആട്ടി പായിച്ചു, ഞാൻ വീണ്ടും വഴിയോര ഭക്ഷണം തേടി എത്തി. അവിടെയുള്ളത് തികയാത്ത അത്രയും ഞങ്ങളുടെ എണ്ണം വർദ്ധിച്ചു. നിങ്ങൾ പല തരം സഞ്ചിയുമായി അവിടെ എത്തും. ഇപ്പോൾ ഞങ്ങൾ ആരുടെ കയ്യിൽ സഞ്ചി കണ്ടാലും പുറകെ കൂടി അത് മാന്തി പറിച്ചെടുക്കും. ചിലരെങ്കിലും നിങ്ങളെ ഉപദ്രവിക്കാൻ തുടങ്ങി അല്ലേ ? ഞങ്ങൾ വളരെ അക്രമകാരികളായി അല്ലേ ? നിങ്ങളിലും ഞങ്ങളുടെ സ്വഭാവമുള്ളവർ കൂടി വരികയാണല്ലോ? ഇനി ഞങ്ങളെ കൊന്നുടുക്കുകയല്ലാതെ വേറെ മാർഗ്ഗം ഒന്നും ഇല്ല അല്ലേ ? അതിൽ വിരോധമൊന്നുമില്ല. ഞങ്ങളുടെ മരണം നിങ്ങളുടെ കൈ കൊണ്ടാവുന്നതു നല്ലതു തന്നെ. കൊല്ലാതെ വേറെ മാർഗ്ഗം വല്ലതും ഉണ്ടോ എന്ന് നോക്കുമെന്നു കരുതുന്നു. നിങ്ങൾ വളരെ ബുദ്ധിയുള്ളവരാണല്ലോ? നിങ്ങൾ വഴിയോരത്ത് നിക്ഷേപിക്കുന്നവ തിന്നാൻ കാക്കയും മറ്റു ജീവികളും മാത്രം മതിയാവുമോ? </div>
MINI ANDREWS THEKKATHhttp://www.blogger.com/profile/09853658634703944883noreply@blogger.com0tag:blogger.com,1999:blog-1789640815276415089.post-295328187038675422016-09-30T05:21:00.000-07:002016-10-01T00:26:53.588-07:00പ്രോത്സാഹനം യുദ്ധങ്ങൾക്കും.....<div dir="ltr" style="text-align: left;" trbidi="on">
യുദ്ധവും സമാധാനവും തമ്മിൽ യാതൊരു ബദ്ധവും ഇല്ല ഇന്ന് കരുതുന്ന ചിലരിൽ ഒരാളാണ് അമ്മു. അതിനാൽ നമ്മെ അയൽരാജ്യം ആക്രമിച്ചപ്പോഴും തിരിച്ചാക്രമിച്ചപ്പോഴും വളരെ ഭയം തോന്നി. എല്ലാ തരം യുദ്ധങ്ങളും ഒഴിവാക്കണം എന്ന് തന്നെയായിരിക്കും എല്ലാവരും ആഗ്രഹിക്കുന്നത്. എങ്കിലും ഒഴിവാക്കാൻ സാധിക്കാതെ തോറ്റു പോകുന്ന സന്ദർഭങ്ങൾ കുറവല്ല. നഷ്ടങ്ങൾ ഏറ്റു വാങ്ങാൻ നാം തയ്യാറാവുമ്പോഴായിരിക്കും അത് സംഭവിക്കുക. <br />
<br />
<br />
"ഞങ്ങൾ കൂടെയുണ്ട്", എന്ന് പറഞ്ഞു ജവാന്മാർക്ക് പ്രോത്സാഹനം നൽകുന്ന നമ്മൾ. വീര മൃത്യുയടഞ്ഞവരുടെ കുടുംബത്തിന്റെ കണ്ണീർ അളന്നു തിട്ടപ്പെടുത്താൻ മത്സരിക്കുന്നവർ, മരണവും ആക്രമണങ്ങളും ഏറ്റവും ആദ്യം ജനങ്ങളിലേയ്ക്ക് എത്തിക്കാൻ മത്സരിക്കുന്നവർ, അങ്ങനെ സഹായികൾ ഏറെ. എങ്കിലും......<br />
<br />
രാജ്യത്തിന്റെ ജനത ഒരുമയോടെ ശത്രുവിനെ ചെറുക്കാൻ അണി ചേരാത്തത്, യൂണിഫോം ഇല്ലാത്തതു കൊണ്ട് മാത്രമല്ല....... </div>
MINI ANDREWS THEKKATHhttp://www.blogger.com/profile/09853658634703944883noreply@blogger.com0tag:blogger.com,1999:blog-1789640815276415089.post-20042442852039414712016-05-04T03:52:00.001-07:002016-05-04T04:08:19.409-07:00 പെൺകുട്ടികളോട് ,<div dir="ltr" style="text-align: left;" trbidi="on">
<br />
നിങ്ങളെ ഭയക്കുന്ന ഭീരുക്കളായ ഒരു സമൂഹം വളർന്നു വരുന്നുണ്ട് . നിങ്ങളുടെ ശരീരത്തോടുള്ള അഭിനിവേശം കൊണ്ടല്ല,അവർ നിങ്ങളെ ആക്രമിക്കുന്നത് . അവര്ക്ക് നിങ്ങളുടെ മനകരുത്തിനെ ഭയമാണ്. മനകരുത്തിനെ തോല്പ്പിക്കാൻ കഴിയാത്തത് കൊണ്ട് കായിക ശക്തിയെ തോൽപ്പിക്കുന്നു .അത്രയേ കരുതേണ്ടൂ . ജനിക്കാൻ പോലും അർഹതയില്ലെന്ന് കരുതുന്നത് കൊണ്ടായിരിക്കാം , ലോകത്തിലേയ്ക്ക് വന്ന വഴികളേയും നിലനില്പിന് കാരണമായവയേയും ആക്രമിക്കുന്നത്. ഈ ഭീരുക്കളോട് സംരക്ഷണം ആവശ്യപെടില്ല എന്ന് കരുതുന്നു.</div>
MINI ANDREWS THEKKATHhttp://www.blogger.com/profile/09853658634703944883noreply@blogger.com0tag:blogger.com,1999:blog-1789640815276415089.post-7570061341638618492016-03-08T06:03:00.000-08:002016-03-08T06:03:03.215-08:00വനിതാ ദിനം <div dir="ltr" style="text-align: left;" trbidi="on">
ദൈവമേ വീണ്ടും ഒരു വനിതാ ദിനം , 'ശങ്കരൻ പിന്നെയും തെങ്ങുമെ തന്നെ' എന്നു പറഞ്ഞപോലെ ഞങ്ങൾ വനിതകൾ സ്ഥിരം കലാപരിപാടികൾ തുടങ്ങി.<br />
അതിനിടയ്ക്ക് ചില സന്ദേശങ്ങൾ സ്വീകരിക്കുകയും ചിലത് മറ്റു പലർക്കും കൊടുക്കുവാനും മറന്നില്ല. സ്ത്രീ സമത്വത്തിനു വേണ്ടി ആചരിക്കുന്നതാണത്രെ ഈ ദിനം. നല്ലത് തന്നെ. ഇന്നത്തെ ദിനപത്രവും ഒരു നാലുവയസ്സുകാരിയുടെ കണ്ണീരിൽ കുതിർന്നാണ് എത്തിയത്. പെണ്ണിന്റെ ശക്തിയെ വാഴ്ത്തികൊണ്ട് പേജ് 3 തരുണീമണികൾ. പെണ്ണിനെ വീണ്ടും കാഴ്ചയിൽ മനോഹര ഉത്പന്നങ്ങളാക്കാൻ കമ്പനികൾ മത്സരിച്ചു. എല്ലാവർക്കും നന്ദി. ഇതൊന്നും അറിയാതെ തങ്കു പറമ്പിലെ പണിക്കു വന്നു. മീൻ കൊണ്ടുവരുന്നവളും സമയത്ത് എത്തി. വൈകുന്നേരമായപ്പോൾ തങ്കുവിന്റെ കൂലിയുടെ പങ്കു പറ്റാൻ അയാൾ എത്തി. ഭാര്യയുടെ കൂലിയുടെ ഒരു ഭാഗം തനിക്കുള്ളതാണ് എന്ന് അയാൾ വിശ്വസിക്കുന്നു. ഈ ഭിക്ഷ കൊടുത്താലെ തനിക്കും കുട്ടികൾക്കും ഉറങ്ങാൻ കഴിയൂ എന്ന അറിവാണ് തങ്കുവിന്റെ തിരിച്ചറിവ്.<br />
പള്ളിയിൽ കുരിശു മണി കൊട്ടുന്നത് കേട്ടത് കൊണ്ടു അമ്മ ആദ്യം മോനേ ,മോനെ എന്നും പിന്നെ ദൈവമേ എന്നും വിളിക്കാൻ തുടങ്ങി. സ്ത്രീ സ്വാതന്ത്ര്യത്തിനായി അലമുറയിടുന്ന മകൾ പരസ്യകമ്പനികളുടെ ആജ്ഞകൾ അനുസരിച്ച ശേഷം തിരിച്ചെത്തി. മീൻ കറി യിൽ പുളി കൂടിയതുകൊണ്ടോ കുറഞ്ഞത് കൊണ്ടോ പതിവ് പോലെ തന്റെ ഉറക്കവും നഷ്ടപെട്ടു. പണി കഴിഞ്ഞു ഇറങ്ങുമ്പോൾ തങ്കു ചോദിച്ച ചോദ്യത്തിനു ഉത്തരം കിട്ടുമോ എന്നാലോചിച്ചു നേരം വെളുത്തത് അറിഞ്ഞില്ല , ചോദ്യം എന്താണ് എന്നായിരിക്കും...."ഇന്ന് നമുക്ക് വല്ല പ്രത്യേകതയും ഉണ്ടോ ?". </div>
MINI ANDREWS THEKKATHhttp://www.blogger.com/profile/09853658634703944883noreply@blogger.com0