Tuesday, November 17, 2015

Widgets

സ്വർഗ്ഗത്തിലേയ്ക്കുള്ള വാതിൽ

സ്വർഗ്ഗവാതിൽ  തേടിയുള്ള യാത്രയിലായിരുന്നു ഞാനടക്കമുള്ള  ഒരു സമൂഹം. അവിടെ എത്തിയാൽ പിന്നെ അല്ലലില്ല,ദു:ഖമില്ല , ദുരിതമില്ല എന്നാണല്ലോ അറിഞ്ഞത് . പോയവരാരും തെളിവുകൾ  അമ്മുവിന് തന്നിട്ടില്ല ,  മറ്റു  പലർക്കും കിട്ടിയിട്ടുണ്ട് എന്ന് പറഞ്ഞു കേൾക്കുന്നു .   ഞങ്ങൾ ഒന്നടങ്കം ആ വാതിൽ ലക്ഷ്യമാക്കി നീങ്ങി. നല്ല തിക്കും തിരക്കും ഉണ്ടായിരുന്നു. പലതരം വഴികാട്ടികൾ  ഞങ്ങൾക്കുണ്ടായിരുന്നു. ചിലർ ദൈവത്തിന്റെ
 തൊട്ട്ടുത്തിരിക്കുന്നവർ എന്ന് അവകാശപെട്ടു,  പലതരം പ്രാർത്ഥനകൾ  ഞങ്ങളെ പഠി പ്പിച്ചു. അല്ല , എല്ലാം ഒന്ന് തന്നെയായിരുന്നു. പക്ഷെ പല തരത്തിലാണ് കേട്ടിരുന്നത് .  ആരവങ്ങളുടെ , വെല്ലുവിളികളുടെ ,ഇടിമുഴക്കങ്ങളുടെ, കരച്ചിലിന്റെ, യാചനയുടെ രൂപത്തിലെ പ്രാർത്ഥന .
അമ്മുവിന് ഭയം തോന്നി, പോകുന്ന വഴി ശരിയാണോ ,   തന്റെ മനസ്സ്  വേദനിക്കാൻ തുടങ്ങി, ശരീരവും മനസ്സും തളർന്നു . കണ്ണിൽ  നിറഞ്ഞ വെള്ളം താഴേയ്ക്കു ഒഴുകി.   അത് തന്റെ താങ്ങായിരുന്ന, മുറിഞ്ഞ,ചോര ഒഴുകുന്ന  കാല്പാദങ്ങളിൽ  വീണു. പാദത്തിനുടമയോട്  താൻ ചോദിച്ചു.  " എന്താണ് ഇതിന്റെയൊക്കെ അർത്ഥം ? ഈ സമൂഹത്തിനു മാത്രമേ രക്ഷയുള്ളൂ? പുറത്ത് നില്ക്കാൻ വിധിക്കപെട്ടവർ അങ്ങയുടെ സൃഷ്ടിയല്ലേ?  ഞങ്ങളെ നയിക്കുന്നവരുടെ വാക്കിലൂടെ മാത്രമേ ഞങ്ങളുടെ വേദന അങ്ങേയ്ക്ക് അറി യുകയുള്ളൂ ? ഞങ്ങളെ  പോലെ തോന്നിക്കുന്ന കുറെ സൃഷ്ടികൾ  ഈ കുടാരത്തിനു ചുറ്റുമിരുന്നു കരയുന്നു,  അവരുടെ വ്രണങ്ങൾ ഉണങ്ങുന്നില്ല ,വിശപ്പു മാറുന്നില്ല, യുദ്ധം അവസാനിക്കുന്നില്ല, എന്നിട്ടും അവരേക്കാൾ  ആവശ്യങ്ങൾ ഞങ്ങൾക്കാണ് , എനിക്കൊരു ഉത്തരം വേണം."    തന്റെ കണ്ണീർ ഉണങ്ങി. കാൽപാദത്തിലെ മുറിവിൽ  ഉത്തരം തെളിഞ്ഞു."ഞാനും നീയും തമ്മിലുള്ള  ബന്ധത്തിനു ഇടനിലക്കാരൻ വേണ്ട, ഒരു മന്ത്ര-തന്ത്രവും വേണ്ട ,ഒരു തിരിയുടെ വെളിച്ചവും വേണ്ട ,  ഒരു ബലിയും ആവശ്യമില്ല.  സൃഷ്ടിയ്ക്കു സൃഷ്ടാവിനോടുള്ള വിശ്വാസം  അത് മാത്രം മതി." താൻ തിരിഞ്ഞു നടന്നു, അപ്പൂപ്പൻ  താടി പോലെ, ഒട്ടും ഭാരമില്ലാതെ .

No comments:

Post a Comment